കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത്. പൂജപ്പുര ജില്ലാ ജയിലിലാണ് സംഭവം. പ്രതി രാജേഷാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം വഴയിലയില്‍ നടന്നത്. പട്ടാപ്പകല്‍ നടുറോഡില്‍ വച്ച്‌ വീട്ടമ്മയായ സിന്ധുവിനെ രാജേഷ് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പിടിയിലായ പ്രതി റിമാന്‍ഡില്‍ കഴിയവെ ജീവനൊടുക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജയിലിലെ ശുചിമുറിയില്‍ വച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ആത്മഹത്യ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാജേഷിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു. നിലവില്‍ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിന്ധുവിനെ രാജേഷ് വെട്ടിക്കൊന്നത്.

ഇരുവരും തമ്മില്‍ 12 വര്‍ഷത്തോളമായി പരിചയത്തിലാണ്. ഏറെ നാളുകളായി രണ്ടുപേരും ഒന്നിച്ചാണ് ജീവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഇരുവരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. സിന്ധു തന്നില്‍ നിന്ന് അകലുന്നുവെന്ന തോന്നലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രാജേഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക