ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. ഉത്തരാഖണ്ഡ് സ്വദേശിയായ ഫറൂഖും സന്ധ്യയും തമ്മില്‍ കൂറേക്കാലമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതോടെയാണ് ആക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. യുവതി ഫറൂഖുമായുള്ള ബന്ധം അവസാനിപ്പിച്ചതിലെ പകയാണ് കൈവെട്ടുന്ന സംഭവത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന സന്ധ്യയെ വാക്കത്തിയുമായി ബൈക്കിലെത്തിയ ഫറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കടന്നുകളയുകയായിരുന്നു.

ബംഗാള്‍ സ്വദേശിനിയാണ് സന്ധ്യ. ഫറൂഖും സന്ധ്യയും തമ്മില്‍ നാല് വര്‍ഷത്തോളം അടുപ്പമുണ്ടായിരുന്നു. ഇവര്‍ കൊല്ലത്ത് ജോലി ചെയ്ത വേളയില്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ ഷിപ്പിലുമായിരുന്നു ഇരുവരും. പിന്നീട് സന്ധ്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായതാടെ ഈ ബന്ധം തകര്‍ന്നു. ഇതില്‍ പ്രകോപിതനായ ഫറൂഖ് സന്ധ്യയെ ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഒരു മാസമായി തൃപ്പൂണിത്തുറയിലെ ഒരു സലൂണിലാണ് ഫറൂഖ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നും കരുതിക്കൂട്ടി ആക്രമിക്കാനാണ് ഫറൂഖ് എത്തിയത്. ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അവധിയെടുത്താണ് ആക്രമിക്കാന്‍ എത്തിയത്. ഒരാഴ്ചയായി ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നും ഒപ്പം ജോലി ചെയ്യുന്നവര്‍ പറയുന്നു.

കലൂര്‍ ആസാദ് റോഡിലാണ് സന്ധ്യ താമസിക്കുന്നത്. ഇവിടെ നിന്നും സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന സന്ധ്യയെ ബൈക്കിലെത്തിയ ഫാറൂഖ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന പുതിയ വാക്കത്തികൊണ്ട് സന്ധ്യയെ വെട്ടുകയുമായിരുന്നു.

യുവതിയെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. കഴുത്തില്‍ വെട്ടാനാണ് ആദ്യം ശ്രമിച്ചത്. ഇത് തടഞ്ഞപ്പോഴാണ് കൈയ്ക്ക് വെട്ടേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഫാറൂഖ് വാക്കത്തി ഉപേക്ഷിച്ച്‌ ബൈക്കില്‍ കടന്നുകളഞ്ഞു. ഇടതുകൈയ്ക്കും പുറത്തും ആഴത്തില്‍ മുറിവേറ്റ സന്ധ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം പ്രതി ഫറൂഖ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കൊച്ചി നോര്‍ത്ത് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക