തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പീഡിപ്പിച്ചെന്ന് അദ്ധ്യാപികയായ യുവതിയുടെ മൊഴി. തിരുവനന്തപുരം മജിസ്‌ട്രേട്ടിന് മുമ്ബിലാണ് യുവതി മൊഴി നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പീഡനക്കേസ് വരും. യുവതിയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ പൊലീസില്‍ പരാതി കിട്ടിയിരുന്നു. ഈ പരാതിയില്‍ യുവതിയെ കണ്ടെത്തി വഞ്ചിയൂര്‍ പൊലീസ് മജിസ്‌ട്രേട്ടിന് മുമ്ബില്‍ ഹാജരാക്കി. മജിസ്‌ട്രേട്ടിന് മുമ്ബിലും പീഡനാരോപണം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് എംഎല്‍എ കുടുങ്ങുന്നത്. നേരത്തെ പൊലീസ് നല്‍കിയ പരാതിയില്‍ ദേഹോപദ്രവത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. മജിസ്‌ട്രേട്ടിന് മുമ്ബിലെ മൊഴിയോടെ കേസ് പുതിയ തലത്തിലേക്ക് എത്തുകയാണ്.

പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം എഫ് ഐ ആര്‍ ഇടും. പെരുമ്ബാവൂരിലെ എംഎല്‍എയായ എല്‍ദോസ് കുന്നപ്പള്ളിയെ അറസ്റ്റു ചെയ്യുകയും ചെയ്യും. അങ്ങനെ കോവളത്തെ സൂസിയഡ് പോയിന്റിലെ പരാതി പീഡനക്കേസായി മാറുകയാണ്. കോണ്‍ഗ്രസിനും വലിയ നാണക്കേടാകും ഈ കേസിലെ ചര്‍ച്ചകള്‍. എംഎല്‍എ തന്നെ പീഡിപ്പിച്ചെന്ന് മജിസ്‌ട്രേട്ടിന് മുമ്ബില്‍ യുവതി മൊഴി കൊടുത്തത് നാടകീയമായാണ്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസിനോട് ഫോണില്‍ താന്‍ സമ്മര്‍ദ്ദത്തിലാണെന്ന് യുവതി അറിയിക്കുകയായിരുന്നു. മാറി നില്‍ക്കുന്നുവെന്ന് പറഞ്ഞ യുവതിയെ പൊലീസ് മജിസ്‌ട്രേട്ടിന് മുമ്ബിലെത്തിക്കുകയും ചെയ്തു. എഫ് ഐ ആര്‍ ഇട്ട സാഹചര്യത്തിലായിരുന്നു അത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസിനെതിരേയും യുവതിക്ക് പരാതിയുണ്ട്. പൊലീസ് ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പൊലീസില്‍ പരാതി കൊടുത്തിട്ടും കേസെടുക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നല്‍കിയ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നല്‍കും. ഈ മൊഴിയില്‍ കേസെടുക്കും. കേസ് ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണത്തില്‍ ഉന്നത അന്വേഷണവും വരും.

കോവളത്ത് വെച്ച്‌ കാറില്‍ യാത്ര ചെയ്യവേ മര്‍ദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നല്‍കിയ സ്ത്രീ മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതിനിടെയാണ് കാണാതാകല്‍ പരാതി എത്തിയത്. പരാതിയില്‍ സ്ത്രീ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എക്ക് എതിരെ കേസ് എടുക്കും. സ്ത്രീയെ കാണാന്‍ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്ത്രീ പൊലീസില്‍ ഇന്നലെ നേരിട്ട് എത്തിയത്. സംഭവത്തെ കുറിച്ച്‌ അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.

ഒരുമിച്ച്‌ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. എല്‍ദോസിന്റെ ഡ്രൈവറും മറ്റൊരു സ്റ്റാഫും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നു. ദീര്‍ഘകാലമായി എംഎല്‍എയെ പരിചയമുണ്ടെന്നും കഴിഞ്ഞ മാസം 14നാണ് സംഭവമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 28 നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തെ സ്‌കൂളില്‍ അദ്ധ്യാപികയായ യുവതി എറണാകുളം സ്വദേശിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക