തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ കേന്ദ്രമന്ത്രി പദവിയിലും കുമ്മനത്തെ ഉള്‍പ്പെടെ തഴഞ്ഞതിലും ബി.ജെ.പി കേരള ഘടകത്തിന് കടുത്ത അസംതൃപ്തി. കേരളത്തില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്ന ചാനലിെന്‍റ ഉടമയും വി. മുരളീധരനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചയാളുമാണ് രാജീവ് ചന്ദ്രശേഖറെന്ന പൊതു വിലയിരുത്തലാണ് സംസ്ഥാന ഘടകത്തിനുള്ളത്. കേരള നേതാക്കെള ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാത്തതിലാണ് അതൃപ്തി.

മുന്‍ സംസ്ഥാന പ്രസിഡന്‍റും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ വീണ്ടും ഗവര്‍ണറായി പരിഗണിക്കാത്തതിലെ അതൃപ്തിയാണ് ഇതില്‍ പ്രധാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവയിലേക്ക് മാറ്റിയപ്പോള്‍ കുമ്മനത്തിനെ പരിഗണിക്കാമായിരുന്നെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അപ്പടി അനുസരിക്കുന്ന കുമ്മനത്തെപ്പോലുള്ളവരെ അവഗണിക്കുന്നത് സാധാരണ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് അകറ്റാന്‍ ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. രാജീവ് കേരളത്തില്‍നിന്നുള്ള എം.പിയല്ലെന്നും അദ്ദേഹം ഇവിടെയല്ലല്ലോ താമസിക്കുന്നതെന്നുമാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബി.ജെ.പിയെ തകര്‍ക്കാനാണ് രാജീവ് നേതൃത്വം നല്‍കുന്ന ചാനല്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സര്‍വേയില്‍ ബി.ജെ.പിക്കുണ്ടായിരുന്ന പ്രതീക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തിയെന്ന് മാത്രമല്ല സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും വ്യക്തിപരമായി തകര്‍ക്കാനും ചാനല്‍ ശ്രമിച്ചു. ഇതൊെക്ക രാജീവിെന്‍റ അറിേവാടെയാണ്. മുരളീധരനെ മന്ത്രിസഭയില്‍നിന്ന് മാറ്റി ആ സ്ഥാനത്ത് കടന്നുകയറുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ സംശയിക്കുന്നു.

എന്നാല്‍, ഒൗദ്യോഗിക നേതൃത്വത്തോട് വിയോജിപ്പുള്ളവര്‍ രാജീവിെന്‍റ സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നുണ്ട്. ശോഭ സുരേന്ദ്രെന്‍റ ഫേസ്ബുക്ക് പ്രതികരണം ഉള്‍പ്പെടെ ഇതിന് ഉദാഹരണമാണ്. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സര്‍ക്കാര്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നല്‍കിയതായാണ് ശോഭ കുറിച്ചത്. എന്നാല്‍, ശോഭയുടെ പോസ്റ്റിനോടുള്ള പ്രതിഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും സംസ്ഥാന ഘടകത്തിെന്‍റ വിയോജിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക