അന്നമയ: മരുമകളുടെ അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ അമ്മായി അമ്മയെ കണ്ട് പോലീസുകാര്‍ ഞെട്ടി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം. മരുമകള്‍ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ ക്രൂരകൃത്യം.

സുബ്ബമ്മ, ചന്ദ്ര എന്നിവരാണ് കേസിലെ പ്രതികള്‍. വസുന്ധര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വസുന്ധരയുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ അമ്മയാണ് മുഖ്യപ്രതി. വസുന്ധരയെ കൊലപ്പെടുത്തിയ ശേഷം തല പ്ലാസ്റ്റിക് കവറിലാക്കി അമ്മായി അമ്മ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തി. ആറ് കിലോമീറ്ററോളം നടന്നാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുബ്ബമ്മയുടെ മകനും വസുന്ധരയും വിവാഹിതരായിട്ട് കുറച്ച്‌ വര്‍ഷങ്ങളായി. മൂന്ന് വര്‍ഷം മുമ്ബ് സുബ്ബമ്മയുടെ മകന്‍ മരിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അദ്ദേഹത്തിന്റെ മരണശേഷം വസുന്ധര മല്ലികാര്‍ജ്ജുന എന്ന വ്യക്തിയുമായി വിവാഹേതര ബന്ധം ആരംഭിച്ചു.സംഭവം അറിഞ്ഞപ്പോള്‍ സുബ്ബമ്മ വസുന്ധരയോട് ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവതി തയ്യാറായില്ല.

കഴിഞ്ഞയാഴ്ച സുബ്ബമ്മയും ചന്ദ്രയും വസുന്ധരയെ ഉച്ചഭക്ഷണത്തിന് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വസുന്ധരയുടെ തല വെട്ടിയ ശേഷം കീഴടങ്ങാനായി, സുബ്ബമ്മ രായച്ചോട്ടി പോലീസ് സ്റ്റേഷനിലെത്തി. മാര്‍ച്ചില്‍, ഒഡീഷയിലും സമാനമായ സംഭവം നടന്നിരുന്നു. 8 വയസ്സുള്ള പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് അവളുടെ അറുത്ത തലയുമായി ഒരാള്‍ ഗ്രാമത്തില്‍ ചുറ്റിനടന്നിരുന്നു. ഓഗസ്റ്റില്‍ ബീഹാറില്‍ ഒരാള്‍ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭാര്യയുടെ തല അവളുടെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക