മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജയപ്രകാശ് നാരായണായി നടന്‍ അനുപം ഖേര്‍. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമര്‍ജന്‍സി എന്ന സിനിമയിലാണ് താരം ഈ റോള്‍ ചെയ്യുന്നത്. ജെപി ആയുള്ള അനുപം ഖേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാം വഴി ഫോട്ടോ പുറത്തുവിട്ടത്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രധാന എതിരാളി ആയിരുന്നു ലോകനായക് എന്നറിയപ്പെട്ട പ്രകാശ് നാരായണ്‍ അഥവാ, ജെപി. അടല്‍ ബിഹാരി വാജ്പേയ്, ലാല്‍ കൃഷ്ണ അദ്വാനി മുതലായവരോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ത്തതു കൊണ്ടു മാത്രം ഇന്ദിരാഗാന്ധിയുടെ ശത്രുത സമ്ബാദിച്ചയാളാണ് ജെപി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബയോപിക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടി കങ്കണ റണാവത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്. ഇന്ദിരയായുള്ള കങ്കണയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോ വന്‍ ജനശ്രദ്ധ നേടിയിരുന്നു. അടുത്ത വര്‍ഷത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടായിട്ടാണ് അടിയന്തരാവസ്ഥ വിശേഷിപ്പിക്കപ്പെടുന്നത്. കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് ഭരണഘടന സസ്പെൻഡ് ചെയ്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ പ്രമുഖ താരങ്ങളെ അണിനിരത്തി അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചലച്ചിത്രം ഒരുങ്ങുമ്പോൾ അത് കോൺഗ്രസിനെ രാഷ്ട്രീയമായി തിരിച്ചടിക്കാൻ സാധ്യതയുണ്ട്. ഇന്ദിരാഗാന്ധിയെയും മറ്റും എങ്ങിനെ ചിത്രീകരിക്കും എന്നുള്ളതും കോൺഗ്രസ് വൃത്തങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക