​​​അപമാനം സഹിച്ച്‌ കേരള കോണ്‍ഗ്രസ് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോയെന്ന് ചോദിച്ച്‌ കെ എം മാണിയുടെ മരുമകനും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ്. കെ എം മാണി അഴിമതിക്കാരന്‍ ആണെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സി പി മ്മിന്‍റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും തൃക്കരിപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

മോഹനവാഗ്‌ദ്ധാനങ്ങള്‍ നല്‍കി ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സി പി എം നേതാക്കന്മാര്‍ കേരള കോണ്‍ഗ്രസിനെയും കെ എം മാണിയെയും അപമാനിക്കുകയാണ്. മാണി ഗ്രൂപ്പിനെ കോട്ടയത്ത് വളരാന്‍ സി പി എം അനുവദിക്കില്ല. ഭാര്യ സഹോദരനായ ജോസ് കെ.മാണിയെ പാലായില്‍ നിര്‍ത്തി സി പി എം പിന്നില്‍ നിന്ന് കുത്തിയെന്ന് ആരോപിക്കുന്ന ജോസഫ് ജോസ് കെ മാണി ഇടതുമുന്നണിയുടെ കെണിയില്‍ നിന്ന് പുറത്തുവരണമെന്നും ആവശ്യപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

https://m.facebook.com/story.php?story_fbid=788991618451035&id=580364682647064

അപമാനം സഹിച്ച്‌ ഇനിയും ഇടതുമുന്നണിയില്‍ തുടണമോ ?

കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാന്‍ ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിമ്മിന്‍റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും യുഡിഫിലെ ഓരോ പ്രവര്‍ത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങള്‍ നല്‍കി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സിപിഎം നേതാക്കന്മാര്‍ കേരളാ കോണ്‍ഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ക്കു കെ.എം മണിയോടും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച്‌ ശ്രീ.ജോസ് കെ മണിയോടും ഉള്ളില്‍ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തില്‍, പ്രത്യേകിച്ച്‌ കോട്ടയത്ത് വളരാന്‍ CPM സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ.മാണിയെ പാലായില്‍ നിര്‍ത്തി അവര്‍ പിന്നില്‍ നിന്ന് കുത്തി.

ആയതിനാല്‍ ശ്രീ ജോസ് K മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മണ്‍മറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയുടെ കെണിയില്‍ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേര്‍ന്ന് മാണി സാറിന്‍റെ പൈതൃകം കാത്തു സൂക്ഷിക്കണം .

എന്ന് സ്നേഹത്തോടെ,

M.P ജോസഫ് IAS (മുന്‍)

കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക