തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്ര സര്‍ക്കാറിനെ കേരളം അറിയിച്ചു. പദ്ധതിയുടെ വിദേശവായ്പക്ക് ഗ്യാരന്‍റി നില്‍ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ കനത്ത കടബാധ്യതക്ക് പിന്നാലെ കടുത്ത സാമ്ബത്തിക ബാധ്യത ഏറ്റെടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പദ്ധതിയുടെ 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന കേന്ദ്ര നിലപാട് അറിയിച്ചത്. 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 34,454 കോടി രൂപയാണ് വിദേശ ഏജന്‍സികളില്‍നിന്ന് കടമെടുക്കേണ്ടത്. കേന്ദ്ര സാമ്ബത്തികകാര്യ വകുപ്പ് മുഖേന എ.ഡി.ബി അടക്കമുള്ള ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കാനായിരുന്നു കേരളത്തിെന്‍റ ശിപാര്‍ശ. ഇതാണ് കേന്ദ്രം നിരസിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക