തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി അധികൃതര്‍. തസ്തികകകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. ഇത്രയും തസ്തികകളില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കു പകരം നിയമനം ഉണ്ടാകില്ല. ജീവനക്കാരുടെ അഭാവത്തില്‍ ബസുകള്‍ പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്ബനിക്ക് നല്‍കാനാണ് നീക്കം. കെ സ്വിഫ്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുകയും ചെയ്യും. ഫലത്തില്‍, സ്ഥിരം തൊഴിലില്‍ നിന്നും കരാര്‍ തൊഴിലിലേക്ക് കേരളത്തിന്റെ പൊതു​ഗതാ​ഗത സംവിധാനം മാറും.

കെ.എസ്.ആര്‍.ടി.സി.ക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. സാമ്ബത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് മാനേജ്‌മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആര്‍.ടി.സി.യില്‍ വെട്ടിക്കുറച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴുള്ള 3776 ബസുകള്‍ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിള്‍ഡ്യൂട്ടി വ്യാപകമാക്കിയാല്‍ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകള്‍ ഓടിക്കാനാകും. കണിയാപുരം ഡിപ്പോയില്‍ പരീക്ഷണത്തിലുള്ള സിംഗിള്‍ ഡ്യൂട്ടിയില്‍ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തില്‍ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും.

2022 മേയിലെ കണക്കുകള്‍ പ്രകാരം 9552 ഡ്രൈവര്‍മാരും 9030 കണ്ടക്ടര്‍മാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്ബോള്‍ 7650 വീതം കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മതി. ഈ പരിഷ്കരണംകൂടി വരുമ്ബോള്‍ പിണറായിസര്‍ക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകള്‍ 13,090 ആവും. 2016-ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്ബോള്‍ 34,028 സ്ഥിരംജീവനക്കാരും 9500 എം പാനല്‍ ജീവനക്കാരുമുണ്ടായിരുന്നു. കോടതിവിധിയെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ ഒഴിവാക്കി. ശേഷം ഡ്യൂട്ടിക്രമീകരണങ്ങളുടെ ഭാഗമായി സ്ഥിരംതസ്തികകള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, കെ.എസ്.ആര്‍.ടി.സി.യില്‍ നടപ്പാക്കുന്ന പുതിയ ഡ്യൂട്ടിസംവിധാനത്തോട് ജീവനക്കാര്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. നിലവിലെ ഒന്നരഡ്യൂട്ടി സംവിധാനത്തില്‍ ആഴ്ചയില്‍ നാലുദിവസം ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ക്ക് സിംഗിള്‍ഡ്യൂട്ടിയില്‍ ആറുദിവസം 10 മുതല്‍ 12 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ടിവരുമെന്നതിനാലാണിത്.

എന്നാല്‍, അധികഡ്യൂട്ടിക്ക് പ്രത്യേകവേതനം ലഭിക്കും. 2400 ഓര്‍ഡിനറി ബസുകള്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറ്റിയാല്‍ ജീവനക്കാരുടെ എണ്ണംകൂട്ടാതെ മാസം 25 കോടി രൂപ അധികം നേടാമെന്നും മാനേജ്മെന്‍റ് കണക്കാക്കുന്നു. ശുപാര്‍ശ തൊഴിലാളിസംഘടനകള്‍ അംഗീകരിച്ചിട്ടില്ല.

പ്രൊഫ. സുശീല്‍ഖന്ന പാക്കേജിലെ ഈ സുപ്രധാന നിര്‍ദേശം സാമ്ബത്തികപ്രതിസന്ധി മറികടക്കാന്‍ തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ സാമ്ബത്തികസഹായമില്ലാതെ ശമ്ബളംനല്‍കാന്‍ കഴിയാത്ത സ്ഥിതിയില്‍ നില്‍ക്കുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ യൂണിയനുകളെ സമ്മതിപ്പിച്ച്‌ ഡ്യൂട്ടി പരിഷ്‌കരിക്കാനാണ് നീക്കം.

സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായിരുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തുച്ഛമായ ആശ്രിത നിയമനങ്ങളല്ലാതെ പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. വര്‍ഷംതോറും 900-1000 പേര്‍ വീതം വിരമിക്കുന്നുണ്ട്. ഈ തസ്തികകളെല്ലാം ഇല്ലാതാകുകയാണ്. ആറുവര്‍ഷത്തിനിടെ 100 ബസുകള്‍ മാത്രമാണ് വാങ്ങിയത്

2017-ല്‍ സ്ഥിരജീവനക്കാര്‍

ഡ്രൈവര്‍ 13,266

കണ്ടക്ടര്‍ 11,442

മെക്കാനിക്ക് 5531

മിനിസ്റ്റീരിയല്‍ 2102

സ്റ്റേഷന്‍മാസ്റ്റര്‍ 1107

മറ്റുവിഭാഗം 580

ആകെ 34,028

2022

ഡ്രൈവര്‍ 9552

കണ്ടക്ടര്‍ 9060

മെക്കാനിക്ക് 4317

മിനിസ്റ്റീരിയല്‍ 1142

സ്റ്റേഷന്‍മാസ്റ്റര്‍ 293

മറ്റുവിഭാഗം 1672

ആകെ 26,036

പുതിയ ശുപാര്‍ശ

ഡ്രൈവര്‍ 7650

കണ്ടക്ടര്‍ 7650

മെക്കാനിക്ക് 1700

മിനിസ്റ്റീരിയില്‍ 1062

സ്റ്റേഷന്‍മാസ്റ്റര്‍ 282

മറ്റുവിഭാഗങ്ങള്‍ 2594

ആകെ 20,938

2017

പ്രതിദിന യാത്രികര്‍ 28 ലക്ഷം

ഷെഡ്യൂള്‍ 4648

2022

പ്രതിദിന യാത്രികര്‍ 18 ലക്ഷം

ഷെഡ്യൂള്‍ 4200

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക