ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെ പീഡനാരോപണം. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹി ഉത്തം നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. പരാതി നല്‍കിയ ദളിത് യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് ഓഫീസില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ല്‍ യുവതിയുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തത് എന്നാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയെ തുടര്‍ന്ന് ഇന്നലെ ജൂണ്‍ 26 നാണ് ഡല്‍ഹിയിലെ ഉത്തം നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഡല്‍ഹി ഡിഡിയു ആശുപത്രിയില്‍ യുവതിയെ എത്തിച്ച്‌ പോലീസ് വൈദ്യസഹായം നല്‍കി. യുവതിയുടെ പരാതിയനുസരിച്ച്‌ 2022 ഫെബ്രുവരിയിലാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക