കൊച്ചി മെട്രോ യാര്‍ഡില്‍ രണ്ട് പേര്‍ അതിക്രമിച്ചുകയറി ബോഗിയില്‍ ഭീഷണി സന്ദേശം എഴുതിയതായി പോലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടില്‍ സ്പ്രേ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങള്‍ എഴുതിയത്. സ്‌ഫോടനം, ആദ്യത്തേത് കൊച്ചിയില്‍ എന്നാണു എഴുതിയിരുന്നത്.

26ന്‍ രാത്രി മുട്ടം മെട്രോ യാര്‍ഡില്‍ അതിക്രമിച്ചുകയറിയ രണ്ടുപേര്‍ മെട്രോ കംപാര്‍ട്ട്മെന്‍റില്‍ ഭീഷണി സന്ദേശം എഴുതിയിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പോലീസിന്‍ ലഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 27ന്‍ രാവിലെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതീവ രഹസ്യമായാണ് അന്വേഷണം മുന്നോട്ടുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ‘പമ്ബ’ എന്ന മെട്രോ ബോഗിയിലാണ് ഭീഷണി സന്ദേശം എഴുതിയത്. അതീവസുരക്ഷയുള്ള മെട്രോ യാര്‍ഡില്‍ കയറി ഭീഷണി സന്ദേശം എഴുതിയ സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഭീഷണി സന്ദേശം മുന്നറിയിപ്പായി കണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്‍ പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക