കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയില് കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കില്പ്പെട്ട് സംഘത്തിലെ രണ്ട് പേരും രക്ഷിക്കാനിറങ്ങിയ ഒരാളും മരിച്ചു. പെരുമണ്ണ പുതിയോട്ടില് ഇര്ഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പമുണ്ടായിരുന്നകിണാശ്ശേരി തച്ചറക്കല് വീട്ടില് അന്സാര് മുഹമ്മദി(26)നെ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കണ്ടെത്തിയത്. അന്സാറിനായുള്ള തെരച്ചില് നടത്തി മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെ വെള്ളത്തില് കുഴഞ്ഞു വീണ പുലിക്കയം സ്വദേശി ജയപ്രകാശ്(55)ആണ് മരിച്ച മൂന്നാമത്തെയാള്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര് രക്ഷപെട്ടിരുന്നു.

വയനാട് കമ്ബളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവര് ചാലിപ്പുഴയില് ഇറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൂരമുണ്ടയില് ചാലിപ്പുഴയിലെ പുളിഞ്ചോട്ടില് കയത്തിന് സമീപം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര് പുഴയിലെ കല്ലുകളില് ഇരിക്കുന്നതായി സമീപ വാസികള് കണ്ടിരുന്നു. പിന്നീട് പുഴയില് കുളിക്കുന്നതിനിടയില് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്പ്പെടുകയുമായിരുന്നു.

സുഹൃത്തുക്കളായ ഇര്ഷാദ്, ഭാര്യ ആയിഷ നിഷില, അന്സാര്, അജ്മല് എന്നിവര് രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ആയിഷ നിഷിലയും, അന്സാറും ഒഴുക്കില്പ്പെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേര് പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയര് ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്ത്തനം ആരംഭിച്ചു. ആയിഷ നിഷിലയെ വ്യാഴാഴ്ച്ച രാത്രിയില് ലഭിക്കുകയും സുഹ്യത്ത് അന്സാറിനെ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്. മേല് നടപടികള് സ്വീകരിച്ച ശേഷം മൃതദേഹങ്ങള് കോഴിക്കോട് മെഡിക്കല് കോളെജിലേയ്ക്ക് മാറ്റി.വള്ളത്തില് കുഴഞ്ഞ് വീണ് മരിച്ച ജയപ്രകാശിന്റെ ഭാര്യ: ഇന്ദിര,മക്കള്: ലീന, അഞ്ജന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക