ഭുവനേശ്വര്‍: വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാര്‍ നല്‍കിയ പരാതിയില്‍ വീട് പരിശോധിച്ച പോലീസുകാര്‍ കണ്ടെത്തിയത് രണ്ടു മൃതദേഹങ്ങള്‍. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂരിലാണ് സംഭവം. തുടര്‍ന്ന്, ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെയും ഭാര്യാസഹോദരിയെയും കൊന്ന് ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു ഇയാള്‍. ഗായത്രി സേതി, അവരുടെ സഹോദരി സരസ്വതി സേതി എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ഏപ്രില്‍ 21ന് ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേ​ഹം വീട്ടില്‍ ഒളിപ്പിക്കുയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2011ലാണ് ബിജയ്കേതന്റെയും ഗായത്രി സേതിയുടെയും വിവാഹം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരസ്വതി, സഹോദരിയെയും ഭര്‍ത്താവിനെയും കാണാന്‍ ഇവിടെ വരാറുണ്ടായിരുന്നു. സഹോദരിമാരെ കൊലപ്പെടുത്തി വീട്ടില്‍ ഒളിപ്പിച്ചതിന് ശേഷം ഇയാള്‍ വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതക രഹസ്യം പുറം ലോകമറിഞ്ഞത്. ഭാര്യയും സഹോദരിയും ചേര്‍ന്ന് തന്നെ ശല്യപ്പെടുത്തിയിരുന്നതായും സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക