ഇന്‍ഡോര്‍ : ഇസ്ലാം പുരോഹിതനായ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ഭര്‍ത്താവ് നഗ്നവീഡിയോകള്‍ നിര്‍മ്മിക്കുകയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും അടിവസ്ത്രം മന്ത്രവാദത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

തന്റെ ഭര്‍ത്താവ് ഒരു മതപണ്ഡിതനാണെന്നും അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇയാള്‍ കുളിമുറിയിലും കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ച്‌ തന്നെ നിരീക്ഷിക്കുകയും ചെയ്യുന്നതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുമെന്നും യുവതി പറയുന്നു. എല്ലാ ദിവസവും മര്‍ദ്ദിച്ച്‌ അവശയാക്കും, ഭക്ഷണത്തിന് പോലും പണം നല്‍കാറില്ലെന്നും 38 കാരിയായ യുവതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2010 ഏപ്രില്‍ 8 ന്, ജുനരിസാലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പള്ളിയിലെ ഇസ്ലാം പുരോഹിതനെയാണ് അവര്‍ വിവാഹം കഴിച്ചത്. ബദ്വാലി ചൗക്കിക്ക് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് തനിക്ക് ലഹരി കലര്‍ത്തി ഭക്ഷണം നല്‍കാറുണ്ടായിരുന്നെന്നും അതുമൂലം താന്‍ ബോധംകെട്ടു വീഴുമായിരുന്നു. അതിന് ശേഷം തന്റെ നഗ്നവീഡിയോകള്‍ ഇയാള്‍ ചിത്രീകരിക്കാറുണ്ടെന്നും യുവതി പറയുന്നു.

തന്റെ അടിവസ്ത്രങ്ങളും മറ്റും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും ചെയ്യും. ഇതിനിടെ ഭര്‍ത്താവ് രണ്ടാം വിവാഹവും കഴിച്ചു. രണ്ടു ദിവസം മുമ്ബും തന്നെ മര്‍ദിച്ചു. തന്നെ കോണിപ്പടിയിലൂടെ വലിച്ചിഴച്ചു, അങ്ങനെ ഇടുപ്പ് എല്ല് പൊട്ടി . പരാതി ഉയര്‍ന്നതിനു പിന്നാലെ പുരോഹിതനെ പള്ളിയില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക