ജയ്പൂര്‍: രാജസ്ഥാനില്‍ കാമുകിയെ വെടിവെച്ചു കൊന്ന ശേഷം 30കാരന്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ 30കാരന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ജോദ്പൂരിലാണ് സംഭവം. ഛഗന്‍ ബഞ്ചാര (30), മമ്ത ബഞ്ചാര (23) എന്നിവരാണ് മരിച്ചത്. കാറ്ററിങ് ബിസിനസ് സംയുക്തമായി നടത്തുന്ന ഇരുവരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്തയുടെ വീട്ടില്‍ എത്തിയ ഛഗന്‍ യുവതിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് സ്വയം നിറയൊഴിച്ചതായി പൊലീസ് പറയുന്നു. യുവതി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്ബോഴാണ് ഛഗന്‍ വീട്ടില്‍ എത്തിയത്. യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഛഗന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഛഗന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ഭാര്യയുമായി കുറെ നാളായി അകന്നുകഴിയുകയാണ്. അതിനിടെയാണ് മമ്തയുമായി ഛഗന്‍ അടുപ്പത്തിലായത്.

ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം മമ്തയെ വിവാഹം കഴിക്കണമെന്ന് ഛഗന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മമ്തയ്ക്കും മമ്തയുടെ അമ്മയ്ക്കും ഇതിന് സമ്മതമായിരുന്നില്ല. ഛഗന് കുട്ടികള്‍ ഉള്ളത് കൊണ്ടാണ് ഇരുവരും കല്യാണം കഴിക്കുന്നതിനെ എതിര്‍ത്തത്. മമ്തയും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്. നിലവില്‍ മാതാപിതാക്കളുടെ ഒപ്പമാണ് യുവതി താമസിച്ചിരുന്നത്.

മമ്തയ്ക്ക് മറ്റൊരു ആളുമായി ബന്ധമുണ്ടെന്ന് ഛഗന്‍ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് കൂടിയിരുന്നു. ബന്ധം അവസാനിപ്പിച്ച തന്നെ വിവാഹം കഴിക്കണമെന്ന് ഛഗന്‍ ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക