മരുമകളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന അറുപത്തിനാലുകാരന്‍, മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം നടന്നത്. മരിച്ച യുവാവിന്റെ ഭാര്യ പൂജ കൊലപാതകത്തില്‍ പങ്കാളിയാണെന്നും പ്രതികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട വിക്രം സിങ്, തന്റെ പിതാവ് ബല്‍വന്ത് സിങ്ങും ഭാര്യ പൂജയും തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നത് കൈയ്യോടെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് വിക്രം സിങ് വ്യക്തമാക്കി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തുടര്‍ന്ന്, ബല്‍വന്ത് സിങ്ങും പൂജയും ചേര്‍ന്ന് വിക്രമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഫാനില്‍ കെട്ടിത്തൂക്കി. വിക്രമിനും പൂജയ്ക്കും 8 വയസുള്ള ഒരു മകനുമുണ്ട്.