കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയെ ഞെട്ടിച്ച് തമ്ബാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രതി അജീഷ് കഴിഞ്ഞ ദിവസം തന്നേ പിടിയിലായിരുന്നു. ഇപ്പോള്‍ ഇതാ ഇവരെ കുറിച്ചുള്ള നിരവധി വെളിപ്പെടുത്തുലുകള്‍ പുറത്ത് വരികയാണ്. ഭാര്യയുമായി വന്നപ്പോള്‍ തന്നെ അസഭ്യം പറഞ്ഞതാണ് പ്രകോപിപ്പിച്ചതെന്നാണ് കൊലപാതകി പറയുന്നത്.
കൊലപാതകിയുടെ ഭാര്യ രഞ്ജിനിയും കൊലക്കേസ് പ്രതിയെന്ന വിവരമാണ് പുറത്ത് വരുന്നത്. കരമനയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഞ്ജിനി.ആ കേസില്‍ വിചാരണ നേരിടുകയാണ്. നാട്ടുകാര്‍ പറയുന്നത് കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമ സ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ സ്വഭാവമാണെന്നാണ്. തമിഴ്നാട്ടില്‍ ജോലിക്കു പോകുന്ന അജീഷ് തിരികെ വരുമ്ബോഴെല്ലാം ഇതേ ഹോട്ടലില്‍ താമസിക്കുക പതിവാണ്.
ഒരാളുമായുള്ള തര്‍ക്കത്തിനു പ്രതികാരമായി മൂന്നുമാസത്തിനുശേഷം കൊലപ്പെടുത്തുക എന്നത് വിശ്വാസ യോഗ്യമല്ലെന്നു പോലീസ് പറയുന്നു. അടുത്ത ദിവസങ്ങളില്‍ വിശദമായി അജീഷിനെ ചോദ്യം ചെയ്താലെ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുവെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിയിലായപ്പോള്‍ നെടുമങ്ങാട് പോലീസിനോടും പിന്നീട് തമ്ബാനൂര്‍ പോലീസിനോടും ഇതേ കാരണം തന്നെയാണ് പ്രതി അജീഷ് പറയുന്നത്.
രാവിലെ മുതല്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ അജീഷിന്റെ പെരുമാറ്റത്തിലും അസ്വാഭാവികതകള്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് അക്രമാസക്തനാവുന്ന പ്രതി വാഹനത്തില്‍വെച്ച് പോലീസിനെ ആക്രമിക്കാനും ശ്രമിക്കുകയുണ്ടായി. ഇയാള്‍ നെടുമങ്ങാട്, ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ കൊലക്കേസുകളിലെ പ്രതിയാണ്.
നിത്യവും കഞ്ചാവ് ഉപയോഗിക്കുന്ന അജീഷ് നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണ്. നിലവില്‍ ഇയാളുടെ പേരില്‍ ഒന്‍പത് കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ വെട്ടിക്കൊന്ന കേസിലും ആറ്റിങ്ങല്‍ കോരാണിയില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അജീഷ്. പോലീസ് പിടിയിലായപ്പോഴും ഇയാള്‍ ലഹരിയുപയോഗിക്കുന്നുണ്ടായിരുന്നുവത്രേ . കഞ്ചാവിന്റെ കടുത്ത ലഹരിയിലായിരുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്കെല്ലാം അവ്യക്തമായ ഭാഷയിലായിരുന്നു മറുപടി കൊടുത്തത്.
ഇടയ്ക്കിടയ്ക്ക് അക്രമാസക്തനാവുന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് ശാന്തനാകുമ്ബോള്‍ മാത്രമാണ് അയ്യപ്പനുമായുള്ള തര്‍ക്കത്തിന്റെ കാര്യം പറയുന്നത്. അജീഷ് മുമ്ബും പലതവണ ഓവര്‍ബ്രിഡ്ജിലെ ഹോട്ടലില്‍ വന്ന് താമസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഭാര്യയുമായും തമ്ബാനൂരിലെ സിറ്റി ടവര്‍ ഹോട്ടലില്‍ താമസിക്കുകയുണ്ടായി. നിരവധി തവണ അയ്യപ്പന്‍റെ കഴുത്തില്‍ വെട്ടി. മരണം ഉറപ്പാക്കാന്‍ തല പിടിച്ചുയര്‍ത്തി വീണ്ടും തുരുതുരെ കഴുത്തില്‍ വെട്ടി.
അതിന് ശേഷമാണ് കൊലപാതകി മടങ്ങി പോയത്. ഹോട്ടലിലെ രണ്ട് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് കൊലപാതകത്തിന്റെ ക്രൂരത വ്യക്തമായിരിക്കുന്നത്. തിരക്കേറിയ സമയത്ത് വെട്ടുകത്തിയും എടുത്തുകൊണ്ട് പരസ്യമായാണ് പ്രതി അജേഷ് ഹോട്ടലിലേക്കു വന്നത്. പെട്ടെന്ന് തന്നെ അയ്യപ്പന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു . കഴുത്തിനു വെട്ടേറ്റ അയ്യപ്പന് നിലവിളിക്കാന്‍ പോലും സാധിച്ചില്ല .അനങ്ങാന്‍ കഴിയുന്നതിനു മുന്നെ നിരവധി വെട്ടുകളേറ്റു .
വെട്ടേറ്റ് മുന്നിലേക്ക് തല കുനിഞ്ഞപ്പോള്‍ തല പിടിച്ചുയര്‍ത്തി വീണ്ടും വെട്ടി. അയ്യപ്പന്റെ കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 ഓളം വെട്ടുകളുണ്ടായിരുന്നു. അയ്യപ്പന്റെ മരണം ഉറപ്പാക്കിയശേഷമാണ് അജേഷ് മടങ്ങിയത്. ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ ബൈക്കില്‍ കയറി മടങ്ങുകയായിരുന്നു. സ്വാഭാവികമായിട്ടുള്ള വരവുംപോക്കും കാര ണം ചുറ്റുമുള്ളവര്‍ക്കും പുറത്തുനിന്നവര്‍ക്കും സംശയമൊന്നും തോന്നിയില്ല. പക്ഷേ ഇതിനപ്പുറം അയ്യപ്പനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. അപ്രതീക്ഷിതമായ തര്‍ക്കമല്ല, അയ്യപ്പനും അജീഷുമായി മുമ്ബും പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം .