സര്‍വകലാശാലകളുടെ പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിയുന്നു. പെന്‍ഷന്‍ ഫണ്ട്‌ രൂപീകരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം. ജീവനക്കാരുടെ ശമ്ബളത്തിന്റെ 25 ശതമാനം തുക എല്ലാ മാസവും പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റേണ്ടതാണ്. ഇതിന്റെ 10 ശതമാനം ഗ്രാന്റിനത്തില്‍ സംസ്ഥാന വിഹിതമായി നല്‍കും.

ബാക്കി 15 ശതമാനംസര്‍വകലാശാലകള്‍ തനത് ഫണ്ടില്‍ നിന്നും കണ്ടെത്തേണ്ടതാണെന്നും ധനകാര്യ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കുന്ന നോണ്‍ പ്ലാന്‍ ഗ്രാന്‍ന്റില്‍ നിന്നാണ് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക