ജയ്‌പൂര്‍: വിവാഹത്തിന് വേണ്ടി കരുതിയിരുന്ന രണ്ട് കോടി രൂപയുടെ ആഭരണവും 95,000 രൂപയും കളവ് പോയി. ജയ്‌പൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് സംഭവം. മുംബയ് വ്യവസായി രാഹുല്‍ ഭാട്ട്യയുടെ മകളുടെ വിവാഹത്തിന് വേണ്ടി വച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കളവ് പോയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന അവസരത്തിലാണ് മുറിയില്‍ സൂക്ഷിച്ചിരുന്ന പണവും ഡയമണ്ട് ആഭരണങ്ങളും കളവ് പോയത്.

ജയ്പൂരിലെ അമെറിലുള്ള ഹോട്ടല്‍ ക്ളാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. ഹോട്ടല്‍ ജീവനക്കാരുടെ അറിവോടെയാണ് കളവ് നടന്നിരിക്കുന്നതെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്. രാഹുല്‍ ഭാട്ട്യയും കുടുംബവും ഹോട്ടലിലെ ഏഴാം നിലയിലായിരുന്നു താമസം. ആ നിലയിലെ മുഴുവന്‍ മുറികളും വിവാഹ ആവശ്യത്തിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. ഇതിലൊരു മുറിയില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹ ചടങ്ങുകളാണ് ക്രമീകരിച്ചിരുന്നത്. വ്യവസായിയോ കുടുംബാംഗങ്ങളോ മുറിയില്‍ ഉണ്ടാകില്ലെന്ന് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനാലാണ് സംശയം ഹോട്ടല്‍ ജീവനക്കാരിലേക്ക് നീങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക