ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഓഗസ്റ്റ്15നും സെപ്റ്റംബര്‍ 15നും ഇടയില്‍ പരീക്ഷ നടക്കും.രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്. സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിര്‍ണയത്തിനായി മൂന്ന് വര്‍ഷങ്ങളിലെ മാര്‍ക്ക് പരി​ഗണിക്കാനാണ് തീരുമാനം. എന്നാല്‍, ഈ മാര്‍ക്കില്‍ തൃപ്തരല്ലാത്ത, പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അവസരം നല്‍കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി ഇന്നും വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സിബിഎസ്‌ഇ, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി ഇപ്പോള്‍ അംഗീകരിച്ച മാനദണ്ഡങ്ങളില്‍ ആശയകുഴപ്പമുണ്ടെന്നും ക്രമക്കേടിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി അപേക്ഷകളാണ് കോടതിക്ക് മുന്നിലുള്ളത്. എതിര്‍പ്പുകള്‍ പരിശോധിക്കാമെന്ന് അറിയിച്ച സുപ്രീംകോടതി, പരീക്ഷ റദ്ദാക്കിയ തീരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. അവരെ അനിശ്ചിതത്വത്തിലാക്കാനാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിബിഎസ്‌ഇയുടെയും ഐ.എസ്.സിയുടെയും മൂല്യനിര്‍ണയത്തെ ഒരുപോലെ കാണരുത്. രണ്ട് വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയേക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയതിനൊപ്പം കംപാര്‍ടുമെന്‍റ് പരീക്ഷകള്‍ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നാളെ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. പന്ത്രണ്ടം ക്ലാസ് സംസ്ഥാന ബോര്‍ഡ് പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നോട്ടീസ് അയച്ചതിന് പിന്നാലെ തൃപുര, അസം, പഞ്ചാബ് സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കി. അതിനെതിരെയുള്ള ഹര്‍ജികളും നാളെ സുപ്രീംകോടതി പരിഗണിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക