കണ്ണൂര്‍: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി. കയ്യും കാലും ഒടിഞ്ഞ താന്‍ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നത്. പിണറായി വിജയന്‍റെ ബോഡിഗാര്‍ഡായിരുന്ന ബാബുവിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി വിട്ടതിന്‍റെ പേരിലാണെന്നും ഷാജി ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ് പാണ്ട്യാല ഗോപാലന്‍ മാസ്റ്റര്‍.
പാണ്ട്യാല ഷാജിയുടെ വാക്കുകള്‍ ഇങ്ങനെ:
“1986 ലാണ് സിഎംപി ആയി താന്‍ സിപിഎമ്മില്‍ നിന്നും പുറത്തേക്ക് വരുന്നത്. ആ കാലയളവില്‍ തലശ്ശേരി കടപ്പുറത്തുള്ള സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എകെജി സഹകരണ ആശുപത്രിയുടെ തെരഞ്ഞെടുപ്പ് കാലം. അന്ന് കൈവശം ഉണ്ടെന്ന് പറയാവുന്നത് പ്രസംഗിക്കാനുള്ള കഴിവ് മാത്രമാണ്. എന്റെ പ്രസംഗത്തെ കുറിച്ച് ഉണ്ടായിരുന്ന പരാതികള്‍ സിപിഎമ്മിന്റെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ത്താന്‍ തുടങ്ങി. പ്രസംഗിക്കുമ്ബോള്‍ തെറി വിളിക്കുന്നുവെന്നായിരുന്നു പരാതി. അങ്ങനെ ഒരു കാര്യമേ ഉണ്ടായിരുന്നില്ല. ദുഷ്ടപ്രചാരണം മാത്രമായിരുന്നു അത്. അതിന് ശേഷം എകെജി സഹകരണ ആശുപത്രിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിന് ശേഷമാണ് എന്നെ ആക്രമിക്കുന്നത്. ഒരുമണിക്കൂറോളം സമയം നീണ്ട് നിന്ന അടിയാണ്. എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പോലും വന്നവരില്‍ ഒരാള്‍ക്കും അറിയുമായിരുന്നില്ല. ഒരു ഓര്‍ഡര്‍ നടപ്പിലാക്കാന്‍ വന്ന കൂലിക്കാരായ തല്ലുകാര്‍ മാത്രമായിരുന്നു അവര്‍.
ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അതിന് ശേഷം 40 ദിവസത്തോളം അബോധാവസ്ഥയില്‍ കിടന്നു. കൈയ്യും കാലും ഒടിഞ്ഞ് ഒന്നരക്കൊല്ലം കിടപ്പിലായി. പിണറായി വിജയന്‍ കല്‍പ്പിക്കാതെ ഇത് ചെയ്യില്ല. ഇതിനെ കുറിച്ച് അന്നത്തെ പാര്‍ട്ടിയുടെ നേതാവ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി പറഞ്ഞത് ഞാന്‍ നടത്തുന്ന തെറിപ്രസംഗത്തിനെതിരെ പാര്‍ട്ടിയുടെ ഷോക്ക് ട്രീറ്റ്മെന്റ് ആണെന്നാണ്. പിണറായി വിജയന്‍റെ ബോഡിഗാര്‍ഡായിരുന്ന ബാബുവിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി വിട്ടതിന്‍റെ പേരിലാണ്. ബാബു പിണറായിയുടെ പ്രിയപ്പെട്ട ബോഡീഗാര്‍ഡായിരുന്നു. പിന്നീട് പിണറായിയുമായി പിണങ്ങി. അയാളെ കൂലിക്കാളെ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു”.