പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോയും വാട്‌സ്അപ്പ് വഴി വാങ്ങി, ഭീഷണിപ്പെടുത്തിയ കേസിൽ വയനാട് സ്വദേശിയെ പാലാ പൊലീസ് പിടികൂടി. വയനാട് പെരിയ സ്വദേശിയായ യുവാവിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വയനാട് പെരിയ ഇക്കനാടിയിൽ വീട്ടിൽ മുഹമ്മദ് അജ്മലിനെ (22)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പാലായിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതിയായ യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം കുട്ടിയുമായി ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. തുടർന്നു, നിരന്തരം ചാറ്റ് ചെയ്തും തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയിൽ നിന്നും നഗ്‌ന ഫോട്ടോകളും വീഡിയോകളും വാങ്ങിയെടുത്തു ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നു, പെൺകുട്ടിയെ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നു, പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയംതോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്. തുടർന്ന് പാലാ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളും ആയിട്ട് എത്തിയ കുട്ടി സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി ഓഫീസരോട് നടന്ന കാര്യങ്ങൾ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ പാലാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

സംഭവം അറിഞ്ഞ് പാലായിൽ നിന്നും മുങ്ങിയ പ്രതിയെ വയനാട് പെരിയയിലുള്ള എക്കണ്ടി വീട്ടിൽനിന്നും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്നു. തുടർന്ന്, ഇയാളെ തിരിച്ചറിഞ്ഞ് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും കൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് സംഘം കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാലാ എസ്.എച്ച്.ഒ ടോംസൺ കെപി, എസ്.ഐ മാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്ൻ, എ.എസ്.ഐ ജോജൻ ജോർജ്, ബിജു കെ തോമസ്,സിനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു, എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക