മഞ്ചേരി: നഗരസഭ ഓഫിസില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ നഗരസഭ അധ്യക്ഷയുടെ മുറിയില്‍നിന്ന് ആരംഭിച്ച കൈയാങ്കളി പുറത്തേക്കും നീണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അരമണിക്കൂറോളം നഗരസഭ കാര്യാലയം സംഘര്‍ഷഭരിതമായി. കൈയാങ്കളിയെ തുടര്‍ന്ന് ചെയര്‍പേഴ്സന്‍ അടക്കം അഞ്ച് വനിത കൗണ്‍സിലര്‍മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. നഗരസഭയിലെ 24ാം വാര്‍ഡിലെ നെല്ലിക്കുത്ത് -മുക്കം റോഡ് പുനരുദ്ധാണ പ്രവൃത്തിയുടെ ടെന്‍ഡറിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. കഴിഞ്ഞ 17ന് അവസാനിച്ച ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന് പ്രവൃത്തി നല്‍കുന്നതിന് പകരം നഗരസഭ മുന്‍ സ്ഥിരംസമിതി അധ്യക്ഷന് പ്രവൃത്തി നല്‍കിയതിനെതിരെയാണ് ഇടതുപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്സന് പരാതി നല്‍കാനെത്തിയത്.കേന്ദ്രാവിഷ്കൃത ഫണ്ട് വാര്‍ഡുകളിലേക്ക് നല്‍കിയതില്‍ വിവേചനം കാണിച്ചെന്നും ടെന്‍ഡര്‍ ഷെഡ്യൂള്‍ വെട്ടിത്തിരുത്തിയാണ് നഗരസഭയുടെ സ്വന്തക്കാര്‍ക്ക് കരാര്‍ നല്‍കിയതെന്നും ഫയല്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഫയല്‍ പരിശോധിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്സന്‍ മറുപടി പറഞ്ഞു. ഇതോടെ ഭരണസമിതി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച്‌ അംഗങ്ങള്‍ ചെയര്‍പേഴ്സ‍െന്‍റ മുറിയില്‍ മുദ്രാവാക്യം വിളി ആരംഭിച്ചു.

വൈസ് ചെയര്‍പേഴ്സനും സ്ഥിരംസമിതി അധ്യക്ഷരും ചെയര്‍പേഴ്സന് സംരക്ഷണവുമായി എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും ചെയര്‍പേഴ്സ‍െന്‍റ ചേംബറില്‍ കയറിയതോടെ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. ചെയര്‍പേഴ്സന്‍ മുറിയില്‍നിന്ന് പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ ഓഫിസിലെത്തിയവര്‍ക്ക് മുന്നിലായിരുന്നു കൈയാങ്കളി. ബഹളംകേട്ട് ഉദ്യോഗസ്ഥരും പുറത്തേക്കിറങ്ങി. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച്‌ പുറത്തേക്ക് പോയതോടെയാണ് രംഗം ശാന്തമായത്.തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വന്തക്കാര്‍ക്ക് കരാര്‍ നല്‍കി ഭരണസമിതി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബു, എ.വി. സുലൈമാന്‍, അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക