പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും 70,000 രൂപ പിഴയും വിധിച്ചു. കോട്ടയം കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപ്(24)നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2019ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിനെത്തുടർന്ന് കുന്നത്ത്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2019 നവംബറിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
സിഐ വി.ടി. ഷാജൻ, എസ്ഐമാരായ ഷമീർ ഖാൻ, സി.കെ. സക്കറിയ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ. സിന്ധുവായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.