വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കു ശേഷം സ്ത്രീധനമായി കിട്ടിയ 51 പവനും കാറുമായി നവവധു കാമുകനൊപ്പം നാടു വിട്ടു. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്.

വിദേശത്ത് ജോലി ചെയ്യുന്ന പുല്ലുവിള സ്വദേശിയായ യുവാവുമായി രണ്ടാഴ്ച മുമ്ബാണ് യുവതിയുടെ വിവാഹം നടത്തിയത്. എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന യുവതി ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്ത്രീധനമായി നല്‍കിയ 51 പവനും കാറുമായാണ് യുവതി പോയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം യുവതി നാടു വിട്ടതാണെന്ന് കണ്ടെത്തി. ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവിനൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ പോകാന്‍ യുവതി തയ്യാറായില്ല. യുവതിയുടെ വിവാഹത്തിന് മുമ്ബ് കാമുകന്‍ വിവാഹാലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചിരുന്നില്ല.

സ്വത്ത് മോഹിച്ചാണ് യുവതി വിവാഹശേഷം കാമുകനുമായി നാടു വിടാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നത്. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനത്തില്‍ നിന്ന് കുറച്ച്‌ ആഭരണങ്ങള്‍ പിതാവിന് തിരിച്ച്‌ നല്‍കാമെന്ന് യുവതി സമ്മതിച്ചു. ഭര്‍ത്താവിനൊപ്പം യുവതി പോവാന്‍ വിസമ്മതിച്ചതോടെ പോലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക