കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ആണ് മികച്ച ചിത്രം. അന്ന ബെന്‍ മികച്ച നടിയായും ജയസൂര്യ മികച്ച നടനായും തെരഞ്ഞെടുക്കെപ്പട്ടു. യഥാക്രമം ‘കപ്പേള’യിലെയും ‘വെള്ള’ത്തിലെയും അഭിനയത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.
സെന്ന ഹെഗ്‌ഡെ ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രമാണ് മികച്ച രണ്ടാമത്തെ ചിത്രം. ‘എന്നിവര്‍’ എന്ന സിനിമയിലൂടെ സിദ്ധാര്‍ത്ഥ ശിവ മികച്ച സംവിധായകനായി. സുധീഷ് ആണ് മികച്ച സ്വഭാവ നടന്‍. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുധീഷ് പുരസ്കാര ജേതാവായത്. വെയില്‍ എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.
തിങ്കളാഴ്ച നിശ്ചയത്തിൻറെ കഥയെഴുതിയ സെന്ന ഹെഗ്ഡെയ്ക്ക് മികച്ച കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ൻറെ തിരക്കഥാകൃത്ത് കൂടിയായ ജിയോ ബേബി ഈ വിഭാഗത്തിലും പുരസ്കാരത്തിന് അര്‍ഹനായി. ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ചന്ദ്രു സെല്‍വരാജാണ് മികച്ച ഛായാഗ്രാഹകന്‍. അന്‍വര്‍ അലി മികച്ച ഗാനരചയിതാവാണ്. മാലിക്കിലെ ‘തീരമേ തീരമേ’ എന്ന പാട്ടും ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലെ ‘സ്മരണകള്‍ കാടായ്’ എന്ന പാട്ടുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനാണ് അവാര്‍ഡ്. പശ്ചാത്തല സംഗീതവും ജയചന്ദ്രന്‍ തന്നെയാണ്. സൂഫിയും സുജാതയുമാണ് സിനിമ.ഹലാല്‍ ലവ് സ്റ്റോറിയിലെ ‘സുന്ദരനായവനേ’, വെള്ളത്തിലെ ‘ആകാശമായവളേ’ എന്ന ഗാനങ്ങളിലൂടെ ഷഹ്ബാസ് അമന്‍ മികച്ച പിന്നണി ഗായകനായി. ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന ഗാനം ആലപിച്ച നിത്യ മാമ്മനാണ് പിന്നണി ഗായിക. സീ യൂ സൂണ്‍ എഡിറ്റ് ചെയ്ത മഹേഷ് നാരായണന്‍ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടി. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിലൂടെ റഷീദ് അഹ്മദ് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി. മാലിക്കില്‍ കോസ്റ്റ്യൂംസ് നിര്‍വഹിച്ച ധന്യ ബാലകൃഷ്ണനാണ് മികച്ച വസ്ത്രാലങ്കാരം.ജനപ്രിയ ചിത്രം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. നവാഗത സംവിധായകന്‍ മുഹമ്മദ് മുസ്തഫ. കപ്പേളയാണ് സിനിമ.