കാളികാവ്: കാളികാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെങ്കോട് തൊണ്ടിയില്‍ വി. സുഫൈലിന് (30) എതിരെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം നാടുകടത്തലിന് ഉത്തരവ്. ജില്ല പൊലീസ് മേധാവിയുടെ സ്‌പെഷല്‍ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ മേഖല ഡെപ്യൂട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലാണ് ഉത്തരവിറക്കിയത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചും മൊബൈല്‍ ഫോണും മിഠായിയും പാരിതോഷികമായി നല്‍കി വശീകരിച്ചും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് മൂന്നു കേസുകളില്‍ ഉള്‍പ്പെട്ടതിന്‍റ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.

സുഫൈല്‍ ഒരുവര്‍ഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ല െപാലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രതി ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കാളികാവ് പൊലീസ് സ്റ്റേഷനിലോ (04931- 257222, 9497947290) ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസിലോ (04832734993) അറിയിക്കണമെന്നും ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും അവര്‍ക്കെതിരെയും കാപ്പ നിയമം നടപ്പാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക