പ്രണയ നൈരാശ്യം കൊലപാതകത്തില്‍ കലാശിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മാത്രം 12 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കൗണ്‍സിലിങ് വേണമെന്ന ആവശ്യമാണ് മാനസികാരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. പ്രണയ ബന്ധങ്ങളില്‍ ഉണ്ടാകാനിടയുള്ള അകല്‍ച്ചയെ തിരിച്ചറിഞ്ഞു മനസിനെ പാകപ്പെടുത്താന്‍ യുവതലമുറ പരാജയപ്പെടുന്നതിന്‍റെ തെളിവാണ് ക്രൂരകൃത്യത്തിന്‍റെ കണക്കിലുള്ള കനം.

പ്രണയബന്ധങ്ങളുടെ പേരില്‍ സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 12 വനിതകളുടെ ജീവനാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ കോതമംഗലത്ത് മാനസയെ കൊലപ്പെടുത്താന്‍ തോക്കെടുത്തത് രഖില്‍ എന്ന യുവാവാണ്, കരുതിക്കൂട്ടിയുള്ള കൊലപാതകം. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവള്‍ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും. മാനസയുടെ കൊലപാതകത്തിന്‍റെ രക്തക്കറ ഉണങ്ങും മുമ്ബേയാണ് പാലായില്‍ നിധിനമോളുടെ കഴുത്തില്‍ അഭിഷേകിന്‍റെ കൊലക്കത്തി വീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 17നാണു മലപ്പുറം പെരിന്തല്‍മണ്ണയില്‍ ദൃശ്യ എന്ന പെണ്‍കുട്ടിയെ വിനേഷ് വിനോദ് എന്ന 21 കാരന്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തികൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചുവെന്ന കാരണത്തിനായിരുന്നു വിനേഷ് ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടാക്കി അതിക്രൂരമായി കൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ 2019ലാണ് കവിത എന്നപെണ്‍കുട്ടി തിരുവല്ലയില്‍ നടുറോഡില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. അജിന്‍ റെജി മാത്യു എന്ന പ്രതി കവിതയെ വയറ്റില്‍ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുകയായിരുന്ന കവിതയെ കോളേജിലേക്ക് പോകുന്ന വഴിക്ക് നടുറോഡില്‍ വെച്ചാണ് അജിന്‍ ക്രൂരമായി ആക്രമിച്ചത് കൊലപ്പെടുത്തിയത്.

2019ല്‍ ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നത് സഹപ്രവര്‍ത്തകനായ അജാസായിരുന്നു . ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരണത്തിനു കീഴടങ്ങി. മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് അജാസ് സൗമ്യയെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്.

പ്രണയത്തിന്‍റെ കൊടും പകയില്‍ ചിറകറ്റ ജീവനുകളുടെ ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയാണ്. 2017- 3, 2019- 5, 2020-2 , 2021-2 ജീവനുകള്‍ . രേഖകളില്‍പ്പെടാത്ത കണക്കുകള്‍ ഇതിലും അമ്ബരിപ്പിക്കുന്നതെന്നാണെന്ന് സ്‌ത്രീ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്. പ്രണയബന്ധം ഉലഞ്ഞു പോകുന്നതോടെ സ്വയം ഇല്ലാതായ സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചു . 2017 ല്‍ 80 പേര്‍ , 18 ല്‍ 76, 19 ല്‍ 88 , 2020 ല്‍ 96 എന്നിങ്ങനെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത് . പ്രണയിക്കുന്ന പങ്കാളി തന്‍റേതുമാത്രം ആകണമെന്ന അതിവൈകാരികതയാണ് പലപ്പോഴും ദുരന്ത കഥകളിലേക്ക് എത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക