കൊച്ചി: പീഡനം വ്യക്തിക്കെതിരെയല്ല, സമൂഹത്തിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്തതു പരിഗണിച്ച്‌ കേസ് റദ്ദാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പീഡനം കൊലയെക്കാള്‍ ഹീനമാണ്. ലൈംഗിക അതിക്രമം കുട്ടികള്‍ക്കെതിരെ ആയാല്‍ കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും ഏറെയാണെന്നു കോടതി ചൂണ്ടിക്കാട്ടി. പോക്സോ സ്ത്രീകള്‍ക്കെതിരായ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യം ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ പ്രായം എത്തിയപ്പോള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നും ‘പോക്സോ’ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കാണിച്ച്‌ മുഖ്യപ്രതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് വി.ഷെര്‍സിയുടെ ഉത്തരവ്. തൃശൂര്‍ സെഷന്‍സ് കോടതിയിലുള്ള കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടും തുടര്‍നടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

പീഡനത്തിന് ഇരയാകുന്നവരെ സംബന്ധിച്ച്‌ അതിഭയാനകവും ലജ്ജാകരവുമായ അനുഭവമാണത്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍, അവരുടെ മനോനില തകര്‍ക്കാന്‍ വരെ അതു കാരണമാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

2007 മാര്‍ച്ച്‌ 28ന് രണ്ടാം പ്രതിയുടെ വാടകവീട്ടില്‍ എത്തിച്ച ശേഷം ഒന്നാംപ്രതി പീഡിപ്പിച്ചുവെന്നാണു കേസ്.

കേസ് ഒത്തുതീര്‍പ്പാക്കിയെന്നും 2020 ഡിസംബര്‍ 8ന് പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നും കാണിച്ചായിരുന്നു ഒന്നാംപ്രതിയുടെ ഹര്‍ജി. കേസ് തുടരാന്‍ താല്‍പര്യമില്ലെന്നു പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കി. എന്നാല്‍, ഇത്തരം വിഷയങ്ങളൊന്നും പ്രസക്തമല്ലെന്നു കോടതി പറഞ്ഞു. പ്രതികള്‍ വിചാരണ നേരിടണമെന്നു വിധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക