അഹമ്മദാബാദ്: വിവാഹശേഷം ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗുജറാത്തിലെ അഹമ്മാദാബാദിലാണ് സംഭവം. ഈ വര്‍ഷം ഫെബ്രുവരി 27നാണ് യുവതിയുടെ വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് പത്തു ദിവസത്തിന് ശേഷം ഭര്‍ത്താവ് കിടപ്പറയില്‍ അന്യനെ പോലെയാണ് പെരുമാറിയിരുന്നതെന്ന് യുവതി പറയുന്നു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്തതായാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവും മാതാപിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും യുവതി ആരോപിക്കുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി നല്‍കിയ പരിതായില്‍ പറയുന്നു.
യുവതിയുടെ ആരോപണങ്ങൾ ഇങ്ങനെ:
വിവാഹത്തിന് ശേഷം പത്ത് ദിവസത്തേക്ക് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും എന്നാല്‍ താമസിയാതെ അയാള്‍ തന്നില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയെന്നും യുവതി ആരോപിച്ചു. കിടപ്പറയില്‍ ഭര്‍ത്താവ് അന്യനെ പോലെ പെരുമാറാന്‍ തുടങ്ങിയതായും യുവതി ആരോപിച്ചു, “എന്റെ ഭര്‍ത്താവ് എന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിര്‍ത്തി, ഞങ്ങളുടെ കിടപ്പുമുറിയില്‍ ഞങ്ങള്‍ ഒരുമിച്ച് എത്തുമ്ബോഴെല്ലാം അദ്ദേഹം എന്നോട് വിചിത്രമായി പെരുമാറുന്നു. ഞാന്‍ ലൈംഗികത ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം എന്നെ അവഹേളിക്കുകയും ക്രൂരമായി അടിക്കുകയും എന്റെ കിടപ്പുമുറിയില്‍ എന്നെ തനിച്ചാക്കുകയും ചെയ്തു”
ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പെരുമാറ്റത്തില്‍ അസ്വസ്ഥയായി, ഓഗസ്റ്റ് ഒന്നിന് യുവതി അവരുടെ വീട് വിട്ടുപോയി, എന്നിരുന്നാലും, പിന്നീട് നടത്തിയ ഒത്തുതീര്‍പ്പിനൊടുവില്‍, യുവതി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. മോശമായ പെരുമാറ്റം ഉണ്ടാകില്ലെന്ന് അമ്മായിയമ്മ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് യുവതി തിരിച്ച് എത്തിയത്. എന്നാല്‍ അധിക ദിവസം കഴിയുന്നതിന് മുമ്ബ് എല്ലാം പഴയതുപോലെയായി. ഭര്‍ത്താവും അമ്മായിയമ്മയും യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി.
ഓഗസ്റ്റ് എട്ടിന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുവിട്ട ശേഷം അവിടെ നിന്ന് പോയതായും യുവതി പറഞ്ഞു. സംഭവത്തിന് ശേഷം അസ്വസ്ഥയായ യുവതി ഒടുവില്‍ പോലീസിനെ സമീപിക്കുകയും ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തു. പൊലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.