തിരുവനന്തപുരം: ഫേസ്ബുക്ക് പ്രേമത്തിനൊടുവില്‍ വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ചു. ഒടുവില്‍ നാല് മാസത്തെ താമസത്തിനൊടുവിന്‍ ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചത് മണിക്കൂറുകളോളം.

വീടുവിട്ടിറങ്ങിയ യുവതി ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിറപ്പിക്കാന്‍ കാണിച്ച അതിബുദ്ധിയാണ് പൊലീസുകാരെയും ഭര്‍ത്താവിന്‍റെ വീട്ടുകാരെയും നാട്ടുകാരെയും ഒരുദിവസം മുഴുവന്‍ വെള്ളം കുടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോത്തന്‍കോട് സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനൊപ്പം ഫേസ്ബുക്ക് പ്രേമത്തിനൊടുവില്‌ ഒളിച്ചോടിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്ന് കേസെടുത്ത പോത്തന്‍കോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാല്‍ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു.

ഒരുമിച്ച്‌ താമസം തുടങ്ങിയതോടെയാണ് പ്രത്യേകിച്ച്‌ തൊഴിലൊന്നുമില്ലാത്ത യുവാവിന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ വീട് വിട്ട് പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ തിരക്കിയിറങ്ങിതോടെയാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. വീടിന്‍റെ പുറകില്‍ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാര്‍ ഞെട്ടി.

സ്വന്തം വസ്ത്രങ്ങള്‍ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്താന്‍ പരിസരത്ത് ചുവന്ന നെയില്‍ പോളീഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്. മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിന് പരിസരത്ത് ‘ചോരക്കറ’ കണ്ടത്. വിവരമറിഞ്ഞ് ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഷാജി, കോവളം സി.ഐ. പ്രൈജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും, സയന്‍റിഫിക് എക്സ്പര്‍ട്ടും സ്ഥലത്തെത്തി.

പരിസരത്തെ കുറ്റിക്കാടുകളും തെങ്ങില്‍ തോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൊലീസും നാട്ടുകാരും അരിച്ച്‌ പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവില്‍ മേഖലയിലെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല. പൊലീസ് തിരയുന്നതിനിടയില്‍ യുവതി വാഹനത്തില്‍ കയറി വലിയതുറയിലെ ഒരു പള്ളിയില്‍ എത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച്‌ പോലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് യുവതിയെ കണ്ടെത്തി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക