തിരുവനന്തപുരം: ഡി.സി.സി പട്ടികെയച്ചൊല്ലി മുന്‍ദിവസങ്ങളിലേതുപോലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളുണ്ടായില്ലെങ്കിലും ഒറ്റെപ്പട്ട ചില പ്രതിഷേധങ്ങളും സംസ്ഥാന നേതൃത്വത്തിന് പിന്തുണയും ഇന്നലെയുമുണ്ടായി.

പോരില്‍ ആശങ്ക പ്രകടിപ്പിച്ച്‌ യു.ഡി.എഫ് ഘടകകക്ഷികള്‍ രംഗത്തുവന്നതാണ് പ്രധാന രാഷ്ട്രീയ നീക്കം. അതിനിടെ, ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തില്‍ തഴെഞ്ഞന്നാരോപിച്ച്‌ നാടാര്‍ സമുദായത്തിെന്‍റ പേരില്‍ കെ.പി.സി.സി ഓഫിസിനുമുന്നില്‍ ബോര്‍ഡും കരിങ്കൊടിയും സ്ഥാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങിയുള്ള കടുത്തപോര് ഇന്നലെ ഒഴിവായെങ്കിലും കെ.സി. വേണുഗോപാലിനും പാലോട് രവിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച്‌ കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത് പാര്‍ട്ടിബന്ധം അവസാനിപ്പിച്ചു.

അതേസമയം കഴിഞ്ഞദിവസം പാര്‍ട്ടിവിട്ട എ.വി. ഗോപിനാഥ് സമവായസാധ്യത തള്ളാത്തത് സംസ്ഥാന നേതൃത്വത്തിന് ആശ്വാസമായി. പിണറായി വിജയെന്‍റ ചെരിപ്പുനക്കാനും തയാറാണെന്ന ഗോപിനാഥിെന്‍റ പരാമര്‍ശത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയപ്പോഴും അദ്ദേഹത്തിന് തീരുമാനം പുനഃപരിശോധിക്കുന്നതിനും തിരിച്ചുവരുന്നതിനും തടസ്സമിെല്ലന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്നും ഇരുവരുടെയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ ഇനി ഗ്രൂപ് വീതംവെപ്പ് പറ്റില്ലെന്ന് കൊടിക്കുന്നില്‍ സുരേഷും വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക