തിരുവനന്തപുരം: ഒരു വശത്ത് പിണറായി വിജയനുമായി നോ കോംപ്രമൈസ് നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പിണറായിയുമായി കോര്‍ത്തു കൊണ്ട് മുന്നോട്ടു പോകുമ്ബോള്‍ തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായും അദ്ദേഹം മുന്നോട്ടു പോകുകയാണ്. ഇതിനായി സമഗ്രമായ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അടിമുടി അഴിച്ചുപണിക്കുള്ള നീക്കം.
താഴെ തട്ടു മുതല്‍ തന്നെ ഉടച്ചുവാര്‍ക്കലുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎം മാതൃക പിന്തുടര്ന്ന് വീടുകള്‍ക്ക് ചുമതലക്കാരെ നിയോഗിക്കാനാണ് ആലോചന. ഇതിനായി മൈക്രോ ലെവല്‍ സമിതി അല്ലെങ്കില്‍ യൂണിറ്റ് രൂപീകരിക്കും. ഇതോടെ ബൂത്ത് കമ്മിറ്റികള്‍ ഒഴിവാക്കാമെന്ന നിര്‍ദ്ദേശമാണ് പരിഗണനയില്‍. വീടുകളുമായി ഉണ്ടായിരുന്ന അടുപ്പം കോണ്‍ഗ്രസിനും പാര്‍ട്ടിക്കാര്‍ക്കും നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചെഴുത്ത്. വീടുകളില്‍ തിരഞ്ഞെടുപ്പ് സ്ലിപ് എത്തിക്കാന്‍ പോലും പലേടത്തും കോണ്‍ഗ്രസിന് ആളില്ലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്നാണ് സുധാകരന് മുന്നോട്ടു വെക്കുന്ന ആശയം.
20-30 വീടുകള്‍ക്ക് ഒരു യൂണിറ്റ് എന്ന ആശയമാണ് പുതിയ പ്രസിഡന്റ് കെ.സുധാകരന് പങ്കുവയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും താഴത്തെ ഘടകം ഈ യൂണിറ്റ് ആയിരിക്കും. കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ച് ഏറ്റവും താഴത്തെ ഘടകമായ വാര്‍ഡ് കമ്മിറ്റിക്കാവും ഈ യൂണിറ്റുകളുടെ രൂപീകരണ ഏകോപനച്ചുമതല. ഇവരായിരിക്കും താഴെതട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. ഈ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കേണ്ടത് അടക്കം ഈ കമ്മറ്റികളാകും.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രൂപീകരിക്കുന്ന ബൂത്ത് കമ്മിറ്റികള്‍ കാര്യക്ഷമമാകുന്നില്ലെന്ന വിമര്‍ശനം നേതൃത്വം കണക്കിലെടുക്കുന്നു. അതിനാല്‍ ബൂത്തുകള്‍ ഒഴിവാക്കി വാര്‍ഡ് കമ്മിറ്റികളും അതിനു താഴെയുള്ള യൂണിറ്റുകളും ശക്തമാക്കും. ഓരോ യൂണിറ്റില്‍ നിന്നും വളരെ ചെറിയ തുക നിശ്ചിത ഇടവേളയില്‍ സംഭാവന വാങ്ങിയാല്‍ പാര്‍ട്ടി ഖജനാവ് കാലിയാകില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
വാര്‍ഡ്, മണ്ഡലം, ബ്ലോക്ക്, നിയോജകമണ്ഡലം കമ്മിറ്റികളുടെ ശ്രേണിയില്‍ ബ്ലോക്ക് ഒഴിവാക്കി ഒരു നിയോജക മണ്ഡലത്തിന് ഒരു കമ്മിറ്റി മാത്രം എന്ന നിര്‍ദ്ദേശമാണ് പരിഗണനയില്‍. നിലവില്‍ ഒരു നിയോജകമണ്ഡലത്തിനു താഴെ രണ്ടു ബ്ലോക്ക് കമ്മിറ്റികള്‍ ആണുള്ളത്. അതേസമയം പാര്‍ട്ടി ഡിസിസി തലത്തിലെ അഴിച്ചുപണി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോ എന്ന ആശങ്കയും ശക്തമാണ്.
ഡിസിസികളിലും കെപിസിസിയിലും ജംബോ സമിതി ഒഴിവാക്കി പത്തില്‍ താഴെ ഭാരവാഹികള്‍ എന്നതില്‍ സുധാകരന് ഉറച്ചുനില്‍ക്കുകയാണ്. നിലവില്‍ അറുപതോളം അംഗങ്ങളുള്ള കെപിസിസി ഭാരവാഹിപ്പട്ടിക 30-40 ആക്കി ചുരുക്കുന്നതിനെക്കാള്‍ പ്രായോഗികം കര്‍ശനമായി പത്തില്‍ താഴെ എന്ന നിലപാട് സ്വീകരിക്കുകയാണെന്ന് അദ്ദേഹം കരുതുന്നു. ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം അദ്ദേഹം മുന്നേ എറിയുന്നത്.
എണ്ണം കൂട്ടാന്‍ തീരുമാനിച്ചാല്‍ സമ്മര്‍ദങ്ങളും കൂടും, അപ്പോഴും ഭാരവാഹികളുടെ എണ്ണം 20ല്‍ എങ്കിലും നിര്‍ത്തുക എന്നാണ് സുധാകരന് ഉദ്ദേശിക്കുന്നത്. കെപിസിസി, ഡിസിസി ഭാരവാഹികള്‍ ആക്കാനുള്ള അപേക്ഷകളും ബയോഡേറ്റയും കൊണ്ട് കെപിസിസി പ്രസിഡന്റിന്റെ മേശ നിറഞ്ഞ അവസ്ഥയാണ്. എന്നാല്‍ ഭാരവാഹികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനോട് ഗ്രൂപ്പുകള്‍ക്കു യോജിപ്പില്ല. 23ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കും.
ഈ യോഗത്തിനു മുന്‍പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച സാധ്യമാണെങ്കില്‍ അറിയിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഗ്രൂപ്പു ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, എ ഗ്രൂപ്പില്‍ അടക്കം ഇപ്പോള്‍ ശക്തി ചോര്‍ന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഈ വിലപേശലുകള്‍ എത്രകണ്ട് ഫലിക്കുമെന്ന് കണ്ടറിയണം.