തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനെത്ത ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന പരസ്യ ഏറ്റുമുട്ടലിന് പിന്നില്‍ കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമം.
രണ്ടു ദശാബ്ദത്തോളം അടക്കി വാണവര്‍ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുേമ്ബാള് പാര്‍ട്ടിയെ സ്വന്തം വരുതിയില്‍ കൊണ്ടുവരാനാണ് പുതിയ നേതൃനിരയുടെ നീക്കം.
പുനഃസംഘടനയിലും അവഗണിക്കപ്പെട്ടതോടെ ഇനിയും കാത്തിരുന്നാല്‍ തൂത്തെറിയപ്പെേട്ടക്കാമെന്ന് മനസ്സിലാക്കിയാണ് ശക്തമായ പോരാട്ടത്തിന് മുതിര്‍ന്ന ഗ്രൂപ് നേതാക്കള്‍തന്നെ രംഗത്തിറങ്ങിയത്. ഡി.സി.സി പട്ടികയില്‍ പുനരാലോചന ഉണ്ടാകില്ലെന്ന് ബോധ്യമുള്ളപ്പോഴും ബൂത്ത് മുതല്‍ കെ.പി.സി.സിവരെ ശേഷിക്കുന്ന പുനഃസംഘടനയില്‍ അര്‍ഹ വിഹിതം ഉറപ്പിക്കുകയാണ് ഗ്രൂപ് നേതൃത്വങ്ങളുടെ ലക്ഷ്യം. അച്ചടക്ക ഭീഷണിപോലും മുഖവിലെക്കടുക്കാതെ ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് രംഗത്തുവന്നത് ഇൗ സാഹചര്യത്തിലാണ്. ഡി.സി.സി നിയമനത്തില്‍ മതിയായ ചര്‍ച്ച ഉണ്ടായില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത് രണ്ടും കല്പിച്ച് തന്നെയാണ്.
ഇക്കാര്യത്തില്‍ ചെന്നിത്തല നയിക്കുന്ന െഎ പക്ഷ പിന്തുണയും ഉമ്മന്‍ ചാണ്ടിക്കുണ്ട്. ഹൈകമാന്‍ഡ് പിന്തുണയോടെ മുന്നോട്ട് പോകുന്ന പുതിയ സംസ്ഥാന നേതൃത്വം ഇനി ഗ്രൂപ്പുകള്‍ക്ക് വഴങ്ങാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
വി.എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈകമാന്‍ഡ് പ്രത്യേക താല്പര്യത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചെങ്കിലും പാര്‍ട്ടി പുനഃസംഘടന ഗ്രൂപ്പുകളുടെ സമ്മര്‍ദംമൂലം നീണ്ടുപോകുകയും ഒടുവില്‍ അവരുടെ താല്പര്യങ്ങള്ക്ക് വഴേങ്ങണ്ടിയും വന്നിരുന്നു. ഇൗ സാഹചര്യം ഇനി ഉണ്ടാകാന്‍ ഹൈകമാന്‍ഡ് ആഗ്രഹിക്കുന്നില്ല.
സംസ്ഥാന േനതൃത്വം ഗ്രൂപ്പുകള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളെ ഹൈകമാന്‍ഡ് പിന്തുണക്കുന്നത് ഇതുകൊണ്ടാണ്. ഉന്നത നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായം കേള്‍ക്കണമെന്നതില്‍ ഹൈകമാന്‍ഡിന് വിേയാജിപ്പില്ല. എല്ലാ തീരുമാനങ്ങളും അവരുടെ താല്പര്യമനുസിച്ച് മാത്രം എന്ന വാദം അംഗീകരിക്കുന്നുമില്ല.
നേതൃമാറ്റം പൂര്‍ണ അര്‍ഥത്തില്‍ പ്രായോഗികമാക്കാനാണ് െഹെകമാന്ഡ് ആഗ്രഹിക്കുന്നത്. അടുത്ത് െതരഞ്ഞെടുപ്പുകള്‍ ഇല്ലെന്നത് ഉചിത സമയമായി അവര്‍ കണക്കുകൂട്ടുന്നു.
ഗ്രൂപ്പിസത്തിനെതിരായ നിലപാട് തുടര്‍ന്നാല്‍ ഗ്രൂപ്പുകാരായ പലരും കളം മാറും. അതിന് സംസ്ഥാന നേതൃത്വം ശ്രമിച്ചപ്പോള്‍ അനുകൂലമായ ചില ചലനങ്ങളും ഉണ്ടായി. ഇത് ഗ്രൂപ്പുകള്‍ അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളിയാണ്.