നീണ്ട ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യ സുനന്ദ പുഷ്ക൪ മരണപ്പെട്ടകേസില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ പ്രത്യേക കോടതി കുറ്റമുക്തനാകുന്നത്.2014 ജനുവരി 17നാണ് 51 കാരി സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിന്‍റ 345ാം നമ്ബര്‍ മുറിയില്‍ രാത്രി എട്ടരയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മന്‍മോഹന്‍ മന്ത്രിസഭയില്‍ അംഗമായ ശശി തരൂരിന്‍റ ഭാര്യ സുനന്ദ പുഷ്ക൪ എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു സഞ്ചരിച്ചിരുന്നത്. സാമ്ബത്തിക, ബിസിനസ് രംഗങ്ങളില്‍ ശക്തയും നി൪ണായക തീരുമാനങ്ങളില്‍ ശശി തരൂരിനെ വരെ നയിക്കാന്‍ പ്രാപ്തയുമാണെന്നാണ് പരക്കെ അന്ന് അവര്‍ അറിയപ്പെട്ടിരുന്നത്. ദുബൈ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്ബനി ടീ കോമിന്‍റ സെയില്‍സ് ഡയറക്ടറായിരുന്നു സുനന്ദ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കശ്മീ൪ താഴ്വരയിലെ സൊപോറില്‍ നിന്ന് എട്ടു കിലോമീറ്റ൪ അകലെ ബോമായില്‍ സൈനിക ഓഫിസറുടെ മകളായി ഭൂപ്രഭു കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ സൈന്യത്തിലെ ലഫ്റ്റനന്‍റ് കേണല്‍ പി.എന്‍. ഡാസ്. രണ്ടു സഹോദരങ്ങള്‍. ശ്രീനഗറിലെ ഗവ. വനിത കോളജില്‍നിന്ന് ബിരുദം നേടി.

2010 ആഗസ്റ്റ് 22ന് പാലക്കാട് വെച്ചായിരുന്നു ശശി തരൂ൪-സുനന്ദ പുഷ്ക൪ വിവാഹം നടന്നത്. അത് സുനന്ദയുടെ മൂന്നാം വിവാഹമായിരുന്നു. ആദ്യ ഭ൪ത്താവ് കശ്മീ൪ സ്വദേശിയായ സഞ്ജയ് റെയ്നയുമായി അധികം വൈകാതെ വേ൪പിരിഞ്ഞു. രണ്ടാമത് വിവാഹം ചെയ്തത് മലയാളി ബിസിനസുകാരനായ സുജിത് മേനോനെ. 1997ല്‍ സുജിത് മേനോന്‍ മരിച്ചതോടെ ഒറ്റപ്പെട്ടു. ഈ ബന്ധത്തില്‍ മകനുണ്ട്.

ശശി തരൂരിനെ വിവാഹം കഴിക്കുമ്ബോള്‍ ഐ.പി.എല്‍ വിവാദം വാ൪ത്തകളില്‍ നിറയുകയായിരുന്നു. കൊച്ചി ഐ.പി.എല്‍ ടീമിന് വേണ്ടി 70 കോടിയുടെ ഓഹരി സുനന്ദ പുഷ്കറിന്‍റ പേരിലായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂ൪ കൊച്ചി ഐ.പി.എല്‍ ടീമിനായി അനധികൃതമായി ഇടപെട്ടുവെന്ന് പരാതിയുണ്ടായതോടെ സ്ഥാനം ഒഴിയേണ്ടിവന്നു. ആ സമയത്ത് സുനന്ദ വിവാദത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുനന്ദ 70 കോടിയുടെ സൗജന്യ ഓഹരികള്‍ ഉപേക്ഷിച്ചു. തന്‍റെ തീരുമാനങ്ങള്‍ എല്ലാം സ്വമേധയാ ആണെന്നുംതരൂരിന് അതില്‍ ബന്ധമില്ലെന്നുമായിരുന്നു സുനന്ദ അന്ന് പറഞ്ഞത്.

2012 ഒക്ടോബ൪ 20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മോശമായി പെരുമാറിയ ആളെ സുനന്ദ പുഷ്ക൪ കൈകാര്യം ചെയ്തത് വിവാദമായിരുന്നു. ശശി തരൂരിനെ സ്വീകരിക്കാനത്തെിയ കോണ്‍ഗ്രസ് പ്രവ൪ത്തകരിലൊരാളായിരുന്നു സുനന്ദയുടെ കൈച്ചൂട് അറിഞ്ഞത്. ആ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ സുനന്ദ നിറഞ്ഞുനിന്നു. സോഷ്യല്‍മീഡിയയില്‍ ഈ ദൃശ്യം വലിയ രീതിയില്‍ പ്രചരിച്ചു.

ദുബൈയില്‍ വാ൪ത്താസമ്മേളനത്തില്‍ ശശി തരൂരിനോടുള്ള ചോദ്യങ്ങളില്‍ പ്രകോപിതയായി സുനന്ദ മാധ്യമപ്രവ൪ത്തകനു നേരെ പൊട്ടിത്തെറിച്ചു. വാ൪ത്താസമ്മേളനത്തില്‍ താന്‍ മുംബൈയിലെ പ്രമുഖ മാധ്യമപ്രവ൪ത്തകന്‍ അ൪ണാബ് ഗോസ്വാമിയുടെ മുഖത്ത് മദ്യം ഒഴിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. സുനന്ദയും ശശി തരൂരും വേ൪പിരിയുകയാണെന്ന വാ൪ത്തയും അക്കാലത്ത് പരന്നിരുന്നു. ഈ പ്രചാരണത്തിന് ഏരിവും പുളിയും നല്‍കി സുനന്ദ വീണ്ടും വ്യാഴാഴ്ച വാ൪ത്തകളില്‍ നിറഞ്ഞു.

തന്‍റ ഭ൪ത്താവ് ശശി തരൂ൪ പാക് മാധ്യമപ്രവ൪ത്തകയുമായി പ്രണയ ബന്ധത്തിലാണെന്നും അവ൪ ഐ.എസ്.ഐ ഏജന്‍റാണെന്നും സുനന്ദ ട്വിറ്ററില്‍ കുറിച്ചു. തന്‍റെ വിവാഹ ബന്ധം തക൪ക്കാന്‍ പാക് മാധ്യമപ്രവ൪ത്തക ശ്രമിക്കുന്നതായി, സുനന്ദ നടത്തിയ സ്വകാര്യ സംഭാഷണവും മാധ്യമങ്ങളില്‍ വന്നു. ഇതിന് പിന്നാലെ തരൂരും സുനന്ദയും മാധ്യമങ്ങള്‍ക്കു മുന്നിലത്തെി വിവാദങ്ങള്‍ നിഷേധിച്ചു. തങ്ങള്‍ സന്തുഷ്ട വിവാഹജീവിതം നയിക്കുകയാണെന്നും അതിന് തുട൪ന്നും അനുവദിക്കണമെന്നുമാണ് വാ൪ത്താസമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.

വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്ബ് 2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് തരൂരിനെ ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പൊലീസും പിന്തുടര്‍ന്ന് വേട്ടയാടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക