ദേശീയപാത അരൂര്‍-ചേര്‍ത്തല റീച്ചിലെ പുനര്‍നിര്‍മ്മാണ വിവാദത്തില്‍ എ.എം ആരിഫിനെതിരെ നീക്കം കടുപ്പിച്ച്‌ ജി. സുധാകരപക്ഷം. നേരത്തെ അന്വേഷിച്ച്‌ തള്ളിയ പരാതി വീണ്ടും ഉയര്‍ത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിന് പരാതി നല്‍കുമെന്നാണ് സൂചന. സുധാകര വിരുദ്ധ ചേരിയും തള്ളിയതോടെ പാര്‍ട്ടിയില്‍ എ.എം ആരിഫ് എം.പി പൂര്‍ണമായും ഒറ്റപ്പെട്ടു.

മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ ഉന്നം വെച്ചുള്ളതായിരുന്നു ദേശീയപാത പുനര്‍നിര്‍മ്മാണ ക്രമക്കേടിലെ ആരിഫ് എം. പിയുടെ കത്ത്. എന്നാല്‍ ആലപ്പുഴയിലെ സി.പി.എം നേതൃത്വം പരസ്യമായി രംഗത്ത് എത്തിയതോടെ ഈ നീക്കം ആരിഫിന് തിരിച്ചടിയായി. ജില്ലാ സെക്രട്ടറി ആര്‍. നാസറും മന്ത്രി സജി ചെറിയാനും ആരിഫിനെതിരെ രംഗത്ത് എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ആരിഫ് എം.പിക്കെതിരെ നീക്കം കടുപ്പിക്കുകയാണ് സുധാകരപക്ഷം.

ഒരിക്കല്‍ അന്വേഷിച്ച്‌ കഴമ്ബില്ലെന്ന് കണ്ടെത്തിയ പരാതി വീണ്ടും ഉയര്‍ത്തിയത് നേതൃത്വത്തെ ധരിപ്പിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥികള്‍ക്കോപ്പം പാര്‍ട്ടി അനുമതിയില്ലാതെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്ബലപ്പുഴയില്‍ ജി.സുധാകരനും എച്ച്‌ സലാമും ഒന്നിച്ചുള്ള പോസ്റ്റര്‍ നശിപ്പിച്ച്‌ അതിന് മുകളില്‍ ആരിഫിന്‍റെ ചിത്രം പതിപ്പിച്ചത് വിവാദമായിരുന്നു. പാര്‍ട്ടി അനുമതിയില്ലാതെ പോസ്റ്റര്‍ അടിച്ചത് തെറ്റായ പ്രവണത ആണെന്ന് ജില്ലാ അവലോകന റിപ്പോര്‍ട്ടിലുമുണ്ട്.

ഇതെല്ലാം നേതൃത്വത്തെ ധരിപ്പിക്കാനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം. വരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഈ വിഷയങ്ങള്‍ ഉന്നയിക്കും. സര്‍ക്കാര്‍ വകുപ്പിലെ ക്രമക്കേടില്‍ പരാതി ഉന്നയിക്കുമ്ബോള്‍ പാര്‍ട്ടിയുമായി ആലോചിക്കണം എന്ന കാര്യത്തില്‍ ഭൂരിഭാഗം നേതാക്കള്‍ക്കും എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിഷയത്തില്‍ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുക എന്നതും ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക