സര്‍ക്കാർ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മാര്‍ച് 31 തുറക്കും. മാര്‍ച്ച് 31 ന് ഞായറാഴ്ചയാണെങ്കിലും എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചു. 2023, 2024 സാമ്ബത്തിക വര്‍ഷത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച്ച് 31 പ്രവൃത്തി ദിനമാക്കിയത്.
നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്കാണ് നിര്‍ദേശം. ഈ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും തുറക്കാനാണ് ഉത്തവിട്ടിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് തുടങ്ങിയവയെല്ലാം റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ടവയാണ്.
അതേസമയം തീരുമാനത്തിൽ വ്യാപകമായ പ്രതിഷേധം ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കാരണം ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉയർപ്പ് തിരുനാൾ ആഘോഷിക്കുന്ന ഈസ്റ്റർ ഈ വർഷം മാർച്ച് 31 ഞായറാഴ്ചയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സഭകൾ ഈ വിഷയം ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കാനുള്ള സാധ്യത ശക്തമാണ്.