എനിക്ക് ഭഗവാനുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ല. ലോകം മുഴുവൻ വർഷങ്ങളായി ചർച്ച ചെയ്ത് വരുന്ന ആ ബന്ധത്തിലെ ഉള്ളറകളിലൂടെ സഞ്ചരിക്കുകയായിരുന്നു മാ ആനന്ദ് ഷീല. മാതൃഭൂമി ഡെയ്ലി ആൻഡ് ഡിജിറ്റല്‍ എഡിറ്റർ മനോജ് കെ.ദാസുമായി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംവദിക്കുകയായിരുന്നു അവർ.

ഓഷോയുമായുള്ള ബന്ധം: ഞാൻ ഭഗവാന്റെ സെക്രട്ടറിയായിരുന്നു. എല്ലാ കാര്യങ്ങളിലും എന്നെ അദ്ദേഹം ഒരു ഘട്ടം വരെ വിശ്വസിച്ചിരുന്നു. പരസ്പരം ആശ്രയിക്കുന്ന ഒരു ബന്ധമായിരുന്നു ഞങ്ങളുടെത്. പക്ഷേ അതൊരിക്കലും ലൈംഗീക ബന്ധത്തില്‍ എത്തിയിട്ടില്ല. ഞാനോ ഭഗവാനോ അത് ആഗ്രഹിച്ചില്ല. ആർക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ അത്തരം ബന്ധവും സാധ്യമായിരുന്നു. എനിക്ക് എന്റെ കാമുകൻ ഉണ്ടായിരുന്നു. ഭഗവാന് അദ്ദേഹത്തിന്റെയും. പക്ഷേ ലോകം പലതും പറയുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭഗവാനുമായുള്ള വേർപിരിയല്‍: അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അകല്‍ച്ച തുടങ്ങുന്നത്. ഞാൻ മുമ്ബ് പറഞ്ഞത് പോലെ അദ്ദേഹം എന്റെ പങ്കാളിയല്ലല്ലോ. എനിക്ക് അതിലും മനോഹരമായ പങ്കാളിയുണ്ടായിരുന്നു. എന്നെ തോളിലെടുത്ത് കൊണ്ടുനടക്കുന്ന ഒരാള്‍. കരുതല്‍, സ്നേഹം ഒക്കെ ഞാൻ അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്.ഭഗവാനുമായി എനിക്കുള്ളത് അത്തരം ബന്ധമല്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

പക്ഷേ അദ്ദേഹത്തിനോട് എനിക്ക് കരുതല്‍ ഉണ്ടായിരുന്നു. അത് കൊണ്ടാണ് മയക്കുമരുന്നില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഏജൻസികള്‍ തന്ന മുന്നറിയിപ്പ് അദ്ദേഹത്തെ അറിയിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രകടിപ്പിച്ച ആശങ്ക ഉന്നയിച്ചു. പക്ഷേ എന്റെ ഈ ഇടപെടല്‍ അദ്ദേഹത്തിന് ഇഷ്ടമായില്ല. ഞങ്ങള്‍ക്കിടയിലെ വിടവ് ശക്തമാവുകയായിരുന്നു.

പ്രശ്നങ്ങള്‍, ആരോപണങ്ങള്‍: ലഹരി കൊടുക്കുന്നത് ഞാനാണ് എന്നൊക്കെ ലോകം പറഞ്ഞു. ഒരു കെട്ട് ആക്ഷേപം ഞാൻ കേട്ടു. പിന്നീടുണ്ടായ എല്ലാ കാര്യങ്ങളില്‍ നിന്നും മാനസികമായി മോചനം നേടി ഒരു കൊക്കൂണിലെന്ന പോലെ ഞാൻ ഒറ്റപ്പെട്ട് നിന്നു. ഏത് സ്നേഹബന്ധം തകരുമ്ബോഴും ഉണ്ടാകുന്ന ആരോപണങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായി. റിപ്പബ്ലിക്കൻ പാർട്ടിയ്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല. അവർ അദ്ദേഹത്തെ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആയുധങ്ങള്‍ അവിടെ സൂക്ഷിച്ചതും സേനയെ പരിപാലിച്ചതും വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്വയം സംരക്ഷണത്തിന് വേണ്ടി മാത്രമായിരുന്നു അത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക