ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നേരത്തേ ഇതേ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയായിരുന്നു. ഡല്‍ഹി സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് രാജേഷ് യുവതിയെ വിവാഹം ചെയ്തത്.

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന രാജേഷ് ജയില്‍ വാസം കഴിഞ്ഞ് തിരിച്ചെത്തി ഇതേ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജേഷിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഓഗസ്റ്റ് മാസത്തില്‍ രാജേഷിനെ അറസ്റ്റ് ചെയ്തു.തിഹാര്‍ ജയിലിലായിരുന്ന രാജേഷ് ഒക്ടോബറില്‍ ജയില്‍ മോചിതനായി. യുവതി പരാതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ജയില്‍ മോചിതനായത്. രാജേഷിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതി പരാതി പിന്‍വലിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക