ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരായി സിപിഎം അണികള്‍ നടത്തുന്ന അധിക്ഷേപം ഇപ്പോള്‍ മരിയ ഉമ്മന് നേരേയും തിരിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയുമായി പി സരിന്‍. ‘അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനേയും വിട്ട് ഇപ്പോള്‍ മരിയ ഉമ്മന് എതിരെയാണ് സിപിഎം സൈബര്‍ ലിഞ്ചുകളുടെ ആക്രമണം. പതിവ് പോലെ സിപിഎം സ്ത്രീ ഐഡികളും ഈ ആക്രമത്തിന് താങ്ങും തണലും ആയി കൂടെയുണ്ട്.’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. സിപിഎം വെട്ടുകിളികള്‍ക്ക് ഇനി മരിയ ഉമ്മന്റെ കയ്യില്‍ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ. വൈകാതെ അതും കിട്ടുംമെന്നും സരിന്‍ കൂട്ടിച്ചേര്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

സംസ്കാരമോ സാമാന്യ ബോധമോ ഇല്ലാത്ത ഒരു ഭ്രാന്തൻ സംഘം പോലെയാണ് സിപിഎം അണികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീപക്ഷ…

Posted by Dr Sarin P on Thursday, 14 September 2023
സംസ്കാരമോ സാമാന്യ ബോധമോ ഇല്ലാത്ത ഒരു ഭ്രാന്തൻ സംഘം പോലെയാണ് സിപിഎം അണികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീപക്ഷ പുരോഗമന പക്ഷ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് ലേബല്‍ ഒട്ടിച്ചു നടക്കുന്ന സിപിഎം അണികള്‍ പോലും ഈ സിപിഎം സംസ്കാരത്തില്‍ നിന്നും വ്യത്യസ്തരല്ല. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് സിപിഎമ്മിനെ പൊക്കി എഴുതാൻ മാത്രമായി വിരലുകള്‍ക്ക് ജീവൻ വയ്ക്കുന്നവരെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയ സമയത്ത് തന്നെ അച്ചു ഉമ്മന് എതിരെ ഒളിഞ്ഞും തെളിഞ്ഞും സിപിഎം കഥകള്‍ മെനഞ്ഞിരുന്നു. എന്നാല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ഈ കഥകള്‍ക്കും അപ്പുറം പുതുപ്പള്ളി പോലെ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നും ഉള്ള പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും നടപ്പും വിലയിരുത്തുന്ന പൊതിഞ്ഞു വച്ച അശ്ലീല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഏതെങ്കിലും മുഖമില്ലാത്ത ഐഡികളില്‍ നിന്ന് മാത്രമല്ല, ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാരുടെ സംഘടനാ നേതാവ് ഉള്‍പ്പടെയുള്ളവര്‍ തന്നെയാണ് ഈ മോറല്‍ ഗുണ്ടകള്‍ ആയി രംഗത്ത് വന്നത്. അതിലേറെ അത്ഭുതം സിപിഎം സ്ത്രീ ഐഡികള്‍ പോലും ഈ ലിഞ്ചുകളുടെ കൂടെയാണ് എന്നതാണ്.

ഒരു പെണ്‍കുട്ടി അവര്‍ പബ്ലിക്ക് ആയി ചെയ്യുന്ന പ്രഫഷൻ എന്താണ് എന്ന് പോലും ബോധമില്ലാത്തവരും ബോധം ഇല്ല എന്ന് നടിക്കുന്നവരും ആയ വെട്ടുകിളി കൂട്ടങ്ങള്‍ക്ക് അച്ചു ഉമ്മൻ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി. അത് കൊണ്ടാണ് ജയ്ക്ക് സി. തോമസ് പല്ല് തേച്ചു കൊണ്ട് വര്‍ത്താനം പറഞ്ഞു കൊണ്ടിരുന്ന അയല്‍വാസികള്‍ വരെ തിരിച്ചു കുത്തിയത്.കടന്നല്‍ എന്ന് സ്വയം വിളിപ്പേര്‍ സ്വീകരിച്ച സിപിഎം ലിഞ്ചുകള്‍ക്ക് അവസാനം ഹെല്‍മറ്റ് ധരിച്ചു കൊണ്ട് പോലീസ് സ്റ്റേഷനില്‍ വരേണ്ടി വന്നു. സ്വന്തം പെണ്മക്കളെയും പെങ്ങളെയും ഒക്കെ വീണ്ടും കാണേണ്ടി വരുന്ന ഒരു സൈബര്‍ സിപിഎം അണിക്ക് അങ്ങിനെ അല്ലാതെ രക്ഷയില്ല. പികെ ശശിക്ക് ഉള്ള കമ്മ്യൂണിസ്റ്റ്‌ ആരോഗ്യം ഉള്ളവര്‍ കുറവാണല്ലോ.

പുതുപ്പള്ളിയിലെ അവസാന വോട്ടറും ബൂത്തില്‍ നിന്ന് ഇറങ്ങാൻ പോലും കാത്ത് നില്‍ക്കാതെ.., അന്ന് മുതല്‍ തുടങ്ങിയ അടുത്ത ഘട്ടം വേട്ട സിപിഎം തുടരുകയാണ്. അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനേയും വിട്ട് ഇപ്പോള്‍ മരിയ ഉമ്മന് എതിരെയാണ് സിപിഎം സൈബര്‍ ലിഞ്ചുകളുടെ ആക്രമണം. പതിവ് പോലെ സിപിഎം സ്ത്രീ ഐഡികളും ഈ ആക്രമത്തിന് താങ്ങും തണലും ആയി കൂടെയുണ്ട്.സിപിഎം വെട്ടുകിളികള്‍ക്ക് ഇനി മരിയ ഉമ്മന്റെ കയ്യില്‍ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ. വൈകാതെ അതും കിട്ടും. ഇന്ത്യയില്‍ ഉള്ള കമ്മികള്‍ ആവശ്യത്തിന് ഹെല്‍മറ്റും, നികുതി ചീട്ടും കയ്യില്‍ വയ്ക്കുക. വിദേശത്ത് ഉള്ളവര്‍ ആവശ്യത്തിനുള്ള വിദേശ നാണയവും കയ്യില്‍ കരുതുക.

കുറിപ്പ് : അച്യുതാനന്ദൻ നിയമ സഭയില്‍ പറഞ്ഞ ഊളത്തരം എടുത്തു ഫേസ്ബുക്കില്‍ വീശുന്നവരോട്. നിയമ സഭയുടെ പ്രിവിലിജ് ഉള്ളത് കൊണ്ട് അച്യുതാനന്ദൻ എന്തും പറയും. സഭയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാൻ പരിമിതി ഉണ്ട്. സഭക്ക് പുറത്തു കിടന്ന് കൂന്തളിപ്പ് കാണിക്കുന്നവര്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് യാതൊരു പ്രിവിലിജും ഇല്ല. നിങ്ങളെ ഒരാളെയും വെറുതെ വിടാനും ഉദ്യേശിക്കുന്നില്ല. തന്തയില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന എല്ലാത്തിനും ഉള്ള താക്കിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക