പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി തോട്ടില്‍ തള്ളി 43-കാരനായ വിവാഹിതന്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നയ്ഗാവിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്.സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന മനോഹര്‍ ശുക്‌ളയും ഭാര്യ പൂര്‍ണിമയുമാണ് പിടിയിലായത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ 28കാരിയായ നയന മഹന്ദാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച വസായിലെ എവര്‍ഷൈന്‍ വസതിയില്‍ വച്ചാണ് മനോഹര്‍ ശുക്ലയെ അറസ്റ്റ് ചെയ്തത്.ഭാര്യ പൂര്‍ണിമയും കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിച്ചെന്ന് പോലീസ് പറഞ്ഞു.യുവതിയുടെ ഫ്‌ളാറ്റിലെത്തിയ ശുക്ല ബക്കറ്റിലെ വെള്ളത്തില്‍ മുക്കി നയനയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി, സ്‌കൂട്ടറില്‍ 150 കിലോമീറ്ററിലധികം ദൂരത്തേക്ക് കൊണ്ടുപോയി ഗുജറാത്തിലെ വല്‍സാദിലെ ഒരു തോട്ടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. യാത്രയില്‍ സംശയം തോന്നാതിരിക്കാന്‍ രണ്ടുവയസുകാരി മകളെയും ദമ്ബതികള്‍ ഒപ്പംകൂട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാസായില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും, ശുക്ലയും 2013 മുതല്‍ പ്രണയത്തിലായിരുന്നു. 2018ല്‍ ശുക്ല പൂര്‍ണിമയെ വിവാഹം ചെയ്‌തെങ്കിലും മുന്‍ കാമുകിയുമായുള്ള ബന്ധം തുടര്‍ന്നു. 2019ല്‍ സഹോദരി ശുക്ല വിവാഹിതനായ കാര്യം നയനെ അറിയിച്ചെങ്കിലും ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

.2019 ഓക്ടോബറിലാണ് നയന ശുക്‌ളയ്‌ക്കും ഭാര്യയ്‌ക്കും സഹോദരന്‍ അര്‍ജുനും എതിരെ പീഡന പരാതിയുമായെത്തിയത്. ശുക്ല അറസ്റ്റിലായെങ്കിലും മറ്റ് രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചു. ശുക്ല പുറത്തിറങ്ങിയ ശേഷം കേസ് പിന്‍വലിക്കാന്‍ നയനയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും യുവതി ഇതിന് തയ്യാറായില്ല. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക