സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റിനെ (കെ.എച്ച്‌.എം.എല്‍) സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്ബനിയായ ബ്ലാക്ക്സ്റ്റോണ്‍.4,000 കോടി രൂപ മൂല്യത്തില്‍ 75 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക.സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും എന്നാണ് സൂചന.

കരാര്‍ പ്രകാരം 75% ഓഹരികള്‍ ബ്ലാക്ക്സ്റ്റോണ്‍ സ്വന്താമാക്കുമ്ബോള്‍ ബാക്കി 25% ഓഹരികള്‍ കൈവശം വച്ചുകൊണ്ട് കിംസ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് മാറ്റമില്ലാതെ തുടരും. ബ്ലാക്ക്സ്റ്റോണും മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസുമാണ് കിംസിന്റെ ഓഹരികള്‍ വാങ്ങുന്ന മത്സരത്തില്‍ അവശേഷിക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോ. എം.ഐ സഹദുള്ളയ്ക്ക് 10% ഓഹരികളുടെ അവകാശം നല്‍കികൊണ്ട് ബാക്കി 90% ഓഹരികള്‍ ഏറ്റെടുക്കാനാണ് മണിപ്പാല്‍ താല്‍പ്പര്യപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവരെ കൂടാതെ മാക്സ് ഹെല്‍ത്ത്കെയര്‍, ടെമാസെക്കിന്റെ ഉടമസ്ഥതയിലുള്ള ഷിയേഴ്സ് ഹെല്‍ത്ത്കെയര്‍, സി.വി.സി ക്യാപിറ്റല്‍ എന്നിവരും കിംസ് ഹെല്‍ത്ത് മാനേജ്മെന്റില്‍ 65-70% സ്വന്തമാക്കാനുള്ള പ്രാരംഭ ചര്‍ച്ചകളിലുണ്ടായിരുന്നു.

ഡോ. സഹദുള്ളയുടെ നേതൃത്വത്തില്‍ 2002 ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി തിരുവനന്തപുരത്ത് ആരംഭിച്ച്‌ കിംസ് ഹെല്‍ത്ത്കെയര്‍ 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 1,200 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. സംസ്ഥാനത്ത് കിംസ് ഹെല്‍ത്ത്‌കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക