കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്ബതികള്‍ പിടിയില്‍. കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്താണ് വിറ്റത്.
ഇവരുടെ ആവശ്യക്കാരില്‍ നിന്നും മുൻകൂര്‍ പണം വാങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വഴി അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്. ദൃശ്യങ്ങള്‍ നിരവധി പേരാണ് വാങ്ങിയിരിക്കുന്നത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഇവര്‍ ഈടാക്കിയതായി പോലീസ് പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കൂടാതെ ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് പോലീസ് പറയുന്നത്.