സുധാകരനെ കൊല്ലാൻ വാടക കൊലയാളികളെ സിപിഎം അയച്ചിട്ടുണ്ടെന്ന ജി.ശക്തിധരൻറെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചു.വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം.
ശക്തിധരനെ അറിയില്ല. ഇന്ന് അദ്ദേഹത്തെ വിളിക്കണം,നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലായിരുന്നു ജി.ശക്തിധരൻറെ വിവാദ വെളിപ്പെടുത്തല്‍. കെ.സുധാകരനെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമര്‍ശം.
അന്ന് അക്രമികള്‍ സുധാകരനു തൊട്ടരികില്‍ വരെ എത്തിയിരുന്നതായി ശക്തിധരൻ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരൻ കുറിച്ചു.