ഷെഫ് പിള്ളയുടെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുക എന്നത് ഇന്ന് ആഹാരപ്രേമികളുടെ മാത്രമല്ല ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്ള ഒന്നാണ്. അത്രത്തോളം ജനകീയമാണ് ഇന്ന് ഈ പേര്. പക്ഷെ, ഇന്ന് കാണുന്ന ഷെഫ് പിള്ളയിലേക്ക് എത്തുന്നതിന് മുമ്ബ് കമ്ബിളി നാരങ്ങ വിറ്റുനടന്ന, ഉത്സവത്തിന് കപ്പലണ്ടി കച്ചവടം നടത്തിയ ഒരു ബാല്യമുണ്ടായിരുന്നു മലയാളികളുടെ ഈ പ്രിയ പാചകക്കാരന്. 18-ാം വയസ്സില്‍ കാറ്ററിങ് ബോയ് ആയി ഭക്ഷണം വിളമ്ബാൻ നില്‍ക്കുന്ന ഒരു പഴയകാല ചിത്രം പങ്കുവച്ച്‌ ഇന്നത്തെ ബിസിനസ്സുകാരനിലേക്കുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ ആദ്യ പടികള്‍ കുറിച്ചിരിക്കുകയാണ് അദ്ദേഹം.

ഷെഫ് പിള്ളയുടെ വാക്കുകൾ: ഏതോ ഒരു റിസെപ്ഷൻ പരിപാടിക്ക് ഭക്ഷണം വിളമ്ബുന്ന ഈ 18കാരൻ ഇന്ന് നിങ്ങള്‍ക്കറിയാവുന്ന ഷെഫ് പിള്ള എന്ന ഞാൻ തന്നെയാണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് എന്റെയൊരു സുഹൃത്ത് ഈ ചിത്രം അയച്ചുതന്നപ്പോള്‍ എന്നെയത് ഒരുപാട് വര്‍ഷങ്ങള്‍ പുറകോട്ട് കൊണ്ടുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ക്ക് ഒന്നുമില്ലാത്തപ്പോള്‍ എവിടെനിന്നെങ്കിലും തുടങ്ങണം, ശരിയല്ലേ? എന്റെ ജീവിതം മുഴുവനും ഞാനൊരു ബിസിനസ്സുകാരനായിരുന്നു – അതില്‍ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. ആറാം ക്ലാസിലോ ഏഴിലോ പഠിക്കുമ്ബോഴാണ് ഞാൻ എന്റെ ആദ്യത്തെ കച്ചവടം നടത്തുന്നത്. അന്ന് വീട്ടില്‍ ഞങ്ങള്‍ക്കൊരു കമ്ബിളി നാരങ്ങയുടെ മരം ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ ഒരു പ്രധാന ഫ്രൂട്ട് ആയിരുന്നു അത്. എനിക്കത് വളരെ ഇഷ്ടമായിരുന്നു. ബ്രേക്ക്ഫാസ്റ്റിന് അത് കഴിക്കാൻ വേണ്ടി രാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് ഞാനത് പറിക്കാറുണ്ടായിരുന്നു. അത് പിന്നീട് ആദ്യത്തെ പോക്കറ്റ് മണിയായി മാറി. കൂട്ടമായി പറിച്ച്‌ ഞാനത് മാര്‍ക്കറ്റില്‍ വില്‍ക്കുമായിരുന്നു. ഒരു കഷ്ണത്തിന് 25 പൈസ വീതം. അല്ലെങ്കില്‍ നാലഞ്ച് കഷ്ണങ്ങള്‍ ചേര്‍ത്ത് ഒരു രൂപയ്ക്ക് കൊടുക്കും. അക്കാലത്ത് കൂട്ടുകാരുടെ അടുത്ത് കൈയില്‍ ഒരുരൂപ ഉണ്ടെന്ന് പറയുന്നതിലെ അഭിമാനം ആലോചിക്കാമല്ലോ! അതായിരുന്നു ഒരു കാലം.

കുട്ടിക്കാലത്തെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ പനക്കാട്ടോടില്‍ ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോകുന്നത് ഓര്‍മ്മവരും. കമ്ബിളിനാരങ്ങ പോലെ ഇതും എന്റെ പോക്കറ്റ് മണിക്കുള്ള വഴിയായി മാറി. ഉത്സവത്തിന് കപ്പലണ്ടി വില്‍ക്കുന്നതായിരുന്നു കച്ചവടക്കാരനായുള്ള എന്റെ രണ്ടാമൂഴം. കൊല്ലം ടൗണ്‍ വരെ സര്‍ക്കാര്‍ ബോട്ടില്‍ പോയി രണ്ട് മൂന്ന് കിലോ പച്ചക്കപ്പലണ്ടി വാങ്ങി വരും. ഉത്സവപറമ്ബില്‍ വന്ന് അത് മണ്ണിലിട്ട് വറത്ത് ഒരു രൂപയ്ക്ക് വില്‍ക്കും. ഇത് വില്‍ക്കാൻ ഞാൻ വെടിക്കെട്ടും ഗാനമേളയും നാടകവുമൊക്കെ നടക്കുന്നതിന് അടുത്തായി തന്ത്രപരമായ സ്ഥലങ്ങളും കണ്ടെത്തുമായിരുന്നു.

ബിസിനസ്സ് ചെയ്യാനും പണം സമ്ബാദിക്കാനും ആരെങ്കിലുമൊക്കെ ആയിത്തീരാനുമുള്ള എന്റെ ആഗ്രഹം എന്നെ കൂടുതല്‍ അവസരങ്ങളിലേക്ക് എത്തിച്ചു. ഒന്നോര്‍ത്താല്‍, ആ അവസരങ്ങള്‍ ഞാൻ തന്നെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇന്ന് ഞാൻ എന്താണോ അതിലേക്ക് എത്തുന്നതിന് മുമ്ബ് ടീനേജില്‍ ഞാൻ ഒരു ഹോട്ടലില്‍ വെയിറ്ററായും ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍ ക്ലീനറായും കാറ്ററിങ്ങ്‌ബോയ് ആയുമൊക്കെ ജോലിചെയ്തിരുന്നു. ചിലപ്പോഴൊക്കെ സ്റ്റക്ക് ആയി നില്‍ക്കുന്നതും ആശയക്കുഴപ്പത്തിലാകുന്നതുമൊക്കെ നല്ലതാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നതും കുഴപ്പമില്ല. പക്ഷെ പ്രയത്‌നിച്ചുകൊണ്ടിരിക്കണം, തുടക്കമിടണം – ബാക്കിയെല്ലാം അതിന്റെ സ്ഥാനത്ത് വന്നെത്തും. ശ്രമിക്കൂ, ബാക്കിയെല്ലാം ശരിയാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക