റാഞ്ചി: ആദിവാസി വിഭാഗത്തില്‍പ്പെട്ട വീട്ടുജോലിക്കാരിയോട് ക്രൂരമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍. ബി.ജെ.പി ജാര്‍ഖണ്ഡ് വനിതാ വിഭാഗം ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗമായ സീമ പത്രയ്‌ക്കെതിരെയാണ് നടപടി. ബേടി ബചാവോ, ബേടി പഠാവോ പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണിവര്‍. സീമയുടെ ഭര്‍ത്താവ് മഹേശ്വര്‍ പത്ര വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് സീമ പത്രയ്‌ക്കെതിരെ നടപടിയെടുത്തത്. ജാര്‍ഖണ്ഡിലെ ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശാണ് സീമ പത്രയെ സസ്‌പെന്‍ഡ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുനിത എന്ന വീട്ടുജോലിക്കാരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് ദൃശ്യത്തിലുള്ളത്. പല്ലുകള്‍ നഷ്ടപ്പെട്ട നിലയിലും, എഴുന്നേറ്റു ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അവര്‍. ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്. ക്രൂരതയുടെ ദൃശ്യം പുറത്തുവന്നതോടെ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക