രക്തക്കണ്ണീര്‍ പൊഴിക്കുന്ന കന്യകാ മറിയത്തിന്റെ രൂപമാണ് തന്റെ കൈവശമുള്ളതെന്ന അവകാശവാദവുമായി അനേകം ജനങ്ങളെ ആകര്‍ഷിച്ച സിസിലി സ്വദേശിയായ മരിയ ഗ്യൂസെപ്പെ സ്കാര്‍പുല്ല എന്ന സ്ത്രീയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ഭര്‍ത്താവും ഒളിവിലാണെന്ന് പോലീസ് പറയുന്നു. പന്നിയുടെ രക്തം ഉപയോഗിച്ചാണ് ഇവര്‍ രക്തപ്പാടുകള്‍ ഉണ്ടാക്കിയത് എന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

2016-ലാണ് സ്കാര്‍പുല്ല ബോസ്നിയയിലെ മെഡ്ജുഗോര്‍ജിലുള്ള ഒരു കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് കന്യകാമറിയത്തിന്റെ രൂപം വാങ്ങിയത്. വീട്ടിലെത്തിയപ്പോള്‍ തനിക്ക് മാതാവില്‍ നിന്നു ചില സന്ദേശങ്ങള്‍ ലഭിച്ചെന്നും ഈ രൂപത്തില്‍ നിന്നും രക്തക്കണ്ണീര്‍ ഒഴുകാന്‍ തുടങ്ങി എന്നുമുള്ള അവകാശവാദവുമായി ഇവര്‍ രംഗത്തെത്തി. എല്ലാ മാസത്തിലെയും മൂന്നാമത്തെ ദിവസം, നൂറുകണക്കിന് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥിക്കുന്നതിനും ദൈവത്തില്‍ നിന്നുള്ള പുതിയ വെളിപാടുകള്‍ അറിയുന്നതിനുമായി സ്കാര്‍പുല്ലയുടെ വീട്ടില്‍ ഒത്തുകൂടാന്‍ തുടങ്ങി. ഇവരില്‍ പലരും മാരകമായ രോഗങ്ങള്‍ ഭേദമാകുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ പ്രദേശത്തെ ബിഷപ്പായ മാര്‍ക്കോ സാല്‍വി ഇത് അന്വേഷിക്കുമെന്ന് അറിയിച്ചു. തങ്ങള്‍ പറ്റിക്കപ്പെടുകയാണ് എന്ന് ഇവിടെയെത്തിയ ചിലര്‍ തന്നെ തന്നോടു പറഞ്ഞതായി പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ആന്‍ഡ്രിയ കാസിയോട്ടി പോലീസിനെ അറിയിച്ചിരുന്നു.

കത്തോലിക്കാ വിശ്വാസവും കരയുന്ന രൂപങ്ങളും:

കരയുന്ന രൂപങ്ങള്‍ക്കും കത്തോലിക്കാ വിശ്വാസത്തിനും തമ്മിലുള്ള ബന്ധത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. സിസിലിയിലെ തന്നെ ദി മഡോണ ഓഫ് സിറാക്കൂസ് ഇതിന് ഒരു ഉദാഹരമാണ്. 1953 മുതല്‍ കരയുന്ന ഒരു രൂപമാണ് ഇതെന്ന് കത്തോലിക്കാ വിശ്വാസികളില്‍ ചിലര്‍ പറയുന്നു. ഹംഗറി, അര്‍ജന്റീന, മാസിഡോണിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കരയുന്ന ഇത്തരം പ്രതിമകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കരയുന്ന ഒരു പ്രതിമയ്ക്ക് ദൈവശാസ്ത്രപരമായ പ്രാധാന്യം ഉണ്ടെന്നും അത്ഭുതങ്ങളും കന്യാമറിയവും തമ്മിലുള്ള ബന്ധം അംഗീകരിക്കണം എന്നും കത്തോലിക്കാ വിശ്വാസികളില്‍ ചിലര്‍ പറയുന്നു. യേശുക്രിസ്തുവിന്റെ അമ്മയായതിനാല്‍ മറിയം ദൈവത്തിന്റെ തന്നെ അമ്മയാണെന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഇത്തരം അമാനുഷിക സംഭവങ്ങള്‍ കത്തോലിക്കാ ചരിത്രത്തിലുടനീളം മറിയത്തിന്റെ ഈ സ്ഥാനത്തിന് തെളിവായി കണക്കാക്കപ്പെടുന്നു.

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, മേരിയുടെ കണ്ണുനീരിന് ഒരു പ്രത്യേക അര്‍ത്ഥമുണ്ട്. ലോകത്തിന്റെ പാപങ്ങള്‍ക്കായി വേണ്ടി മാത്രമല്ല, ‘മറിയത്തിന്റെ ഏഴ് സങ്കടങ്ങള്‍’ എന്നറിയപ്പെടുന്ന, സ്വന്തം കഷ്ടപ്പാടുകളും ദുരിതങ്ങളും ഓര്‍ത്താണ് അവള്‍ കരയുന്നത് എന്നും വിശ്വാസികള്‍ പറയുന്നു. യേശുവിനെ കുരിശിലേറ്റിയതും മരണവും എല്ലാം ഈ ഏഴു സങ്കടങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇത്തരം അമാനുഷിമായ അവകാശവാദങ്ങളുമായി ആളുകള്‍ രംഗത്തെത്തുമ്ബോള്‍ ബിഷപ്പോ അല്ലെങ്കില്‍ അദ്ദേഹം നിയമിക്കുന്ന ഒരു കമ്മീഷനോ ആണ് അത് അന്വേഷിക്കുന്നത്. രോഗശാന്തികള്‍, പരിവര്‍ത്തനങ്ങള്‍, കത്തോലിക്കരുടെ വിശ്വാസത്തിന്റെ ആഴം എന്നിവ എല്ലാം നല്ല കാര്യങ്ങളായാണ് കണക്കാക്കുന്നത്. അതേസമയം കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക