റഷ്യന്‍ സ്വദേശികളുടെ ദുരൂഹ മരണങ്ങളില്‍ ഞെട്ടി ഒഡീഷ. ചൊവ്വാഴ്ച വീണ്ടും ഒരു റഷ്യക്കാരനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. 15 ദിവസത്തിനിടെ മൂന്നാമത്തെ മരണമാണിത്. റഷ്യക്കാരന്‍ മില്യാകോവ് സെര്‍ജി(51)യാണ് മരിച്ചത്. നങ്കൂരമിട്ട കപ്പലിലാണ് മൃതദേഹം കണ്ടെത്തിയത്.

ജഗത്സിങ്പുര്‍ ജില്ലയിലെ പാരാദിപ് തുറമുഖത്താണ് സംഭവം. മില്യാകോവ് സെര്‍ജി ‘എംബി അല്‍ദ്‌നാ’ കപ്പലിലെ ചീഫ് എന്‍ജിനീയറാണ്. മുംബൈയില്‍നിന്ന് ബംഗ്ലാ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. പുലര്‍ചെ നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയര്‍മാന്‍ പി എല്‍ഹരാനന്ദ് അറിയിച്ചു. രണ്ടാഴ്ചക്കിടെ സമാനമായ മൂന്നാമത്തെ മരണമാണിതെന്ന് പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ എംപി പാവല്‍ ആന്റോവിനെയും (66), സഹയാത്രികന്‍ വ്‌ലാഡിമിര്‍ ബിഡെനോവി(61)നെയും ഒഡീഷയിലെ ഹോടെലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ബിഡെനോവിനെ ഡിസംബര്‍ 22ന് മുറിയില്‍ മരിച്ച നിലയിലും ആന്റോവിനെ ഡിസംബര്‍ 24ന് ഹോടെലിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരണത്തെക്കുറിച്ച്‌ കേസെടുത്ത് സിഐഡി അന്വേഷിച്ച്‌ വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക