പാലക്കാട്: കൂടത്തായി മോഡല്‍ കൊലപാതകം പാലക്കാട്ടും. ഭര്‍തൃപിതാവിന് യുവതി രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കേസില്‍ പാലക്കാട് കരിമ്ബുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.

2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു യുവതി ഭര്‍തൃപിതാവ് മുഹമ്മദിന് വിഷ പദാര്‍ത്ഥം നല്‍കിയത്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് നേരിട്ട് കണ്ടതോടെയാണ് മുഹമ്മദ് പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫൊറന്‍സിക് പരിശോധനയില്‍ ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ അംശം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയിരുന്നു.

കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി പിഴ ചുമത്തിയത്.

ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും ഫസീലയ്‌ക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ നടക്കുകയാണ്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് എഴുപത്തിയൊന്നുകാരിയായ നബീസ കൊല്ലപ്പെട്ടത്. 2016ലായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സുചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക