രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രാജസ്ഥാനെതിരായ മത്സരത്തിലാണ് ഗോവയ്ക്കുവേണ്ടി അര്‍ജുന്‍ സെഞ്ചുറി അടിച്ചത്. ഏഴാമനായി ക്രീസിലെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 178 പന്തില്‍ നിന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 112 റണ്‍സ് അര്‍ജുന്‍ നേടി.

മുംബൈ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ഗോവയിലേക്ക് മാറിയത്. സുയാഷ് പ്രഭുദേശായിക്കൊപ്പം 200 റണ്‍സിന്റെ കൂട്ടുകെട്ടും അര്‍ജുന്‍ പടുത്തുയര്‍ത്തി. മത്സരത്തില്‍ പ്രഭുദേശായിയും സെഞ്ചുറി നേടി. അര്‍ജുന്റെ ബാറ്റിംഗ് മുകവില്‍ 140 ഓവറുകള്‍ അവസാനിക്കുമ്ബോള്‍ ഗോവ 410 റണ്‍സെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക